ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Tuesday, July 15, 2025 11:31 PM IST
ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന നൂറ്റവൻപാറ പ്രദേശത്ത് നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന നൂറിലേറെ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. ഈ പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആത്മ ബോധോദയ സംഘം ശ്രീശുഭാനന്ദ വിശ്രമാശ്രമം ട്രസ്റ്റ്, പ്രദേശത്തെ വിവിധ സാമുദായിക സംഘടനകളുടെ ശാഖായോഗങ്ങൾ തുടങ്ങിയവയുടെ സംയുക്തയോഗമാണ് ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

നൂറ്റാണ്ടുകളായി തങ്ങളുടെ തലമുറകൾ കൈവശാവകാശത്തിലും ഉടമസ്ഥതയിലും അധിവസിച്ചുവരുന്ന ഈ ഭൂമിയിൽനിന്ന് കുടിയിറക്കുന്നത് തങ്ങളുടെ ഭൂവുടമാവകാശവും വീടുകളടക്കമുള്ള സ്വത്തും സമ്പാദ്യവും ഇല്ലാതാക്കി വഴിയാധാരമാക്കുമെന്നും അതിനാൽ സർക്കാരും ടൂറിസം വകുപ്പും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രദേശവാസികൾ ഉൾപ്പെട്ട കർമസമിതി ആവശ്യപ്പെട്ടു.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽപ്പെട്ട പഴയ സർവേ പ്രകാരം 44/1 (റീസർവേ 392/34) ഉൾപ്പെട്ട നൂറ്റവൻപാറയും സമീപ പ്രദേശം ഏകദേശം 7 ഏക്കർ 64 സെന്‍റ് ഭൂമിയാണ് ടൂറിസം പദ്ധതിക്കായി സർക്കാർ നിർദേശിച്ചിരിക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശം രാജഭരണകാലത്ത് പട്ടികജാതി കുടുംബങ്ങൾക്കായി പതിച്ചു നൽകിയിട്ടുള്ളതാണ്.

കൂടാതെ, നൂറ്റവൻപാറ കേന്ദ്രീകരിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനും സമൂഹ ആരാധനയ്ക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഈ സ്കൂളിന്‍റെ പ്രവർത്തനം പിൽക്കാലത്ത് നിലച്ചുപോവുകയും അതിന്‍റെ സ്ഥാനത്ത് നാനാജാതി മതസ്ഥരുടെയും ആത്മീയ കേന്ദ്രമായി ശ്രീശുഭാനന്ദ വിശ്രമാശ്രമവും അനുബന്ധ സ്ഥാപനങ്ങളും 110 വർഷമായി പ്രവർത്തിച്ചുവരികയുമാണ്.

ആത്മീയകേന്ദ്രം എന്നതിലുപരി, കുട്ടികളുടെ വിവാഹച്ചടങ്ങുകൾ, വിദ്യാരംഭം, നൂലുകെട്ട് തുടങ്ങിയ കാര്യങ്ങൾക്കും ശുഭാനന്ദാശ്രമ സങ്കേതം പ്രയോജനപ്പെടുത്തിവരുന്നുണ്ട്.

എല്ലാ വർഷവും മേടമാസത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പൂരം ജന്മനക്ഷത്ര മഹോത്സവവും മറ്റ് വിവിധ ആട്ടവിശേഷങ്ങളും മുടങ്ങാതെ ഇവിടെ നടത്താറുണ്ട്. നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ നടത്തുന്ന ഈ ആഘോഷങ്ങൾ മതമൈത്രിയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. നിലവിൽ ജീർണാവവസ്ഥയിലായ ശുഭാനന്ദാശ്രമ മന്ദിരത്തിന്‍റെ പുനർനിർമാണം ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അവസാനഘട്ടത്തിലണ്.

ഇങ്ങനെയുള്ള ഒരു ഭൂപ്രദേശത്തുനിന്ന് താമസക്കാരെ പൊടുന്നനെ ഒഴിപ്പിക്കുകയും കാലങ്ങളായി അവർ അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യ രീതിയിലുള്ള ശക്തമായ സമരപരിപാടികളിലൂടെ ഇതിനെ നേരിടുമെന്നും കർമസമിതി അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രി, ടൂറിസം മന്ത്രി, സ്ഥലം എംഎൽഎ തുടങ്ങിയ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ശുഭാനന്ദ വിശ്രമാശ്രമം, ചെയർമാനും മഠാധിപതിയുമായ സ്വാമി ബ്രഹ്മചൈതന്യ, വൈസ് ചെയർമാൻമാരായ എം.എൻ. ചന്ദ്രൻ, എൻ. നാരായണൻ, കൺവീനർ റോയി മാത്യു, ജോയിന്‍റ് കൺവീനേഴ്‌സ് എം.സി. സുരേഷ്, ഓമന അച്യുതൻ, കമലാ ശിവൻ, ട്രഷറർ സൂസൻ കല്ലുഴത്തിൽ എന്നിവർ പറഞ്ഞു.