ഭൂ പതിവ് (ഭേദഗതി) നിയമമായി: മലയോരജനതയ്ക്ക് ആശ്വാസം
Sunday, April 28, 2024 3:38 AM IST
കട്ടപ്പന: ഭൂ പതിവു നിയമത്തിൽ 1964ൽ ഉണ്ടായ ചട്ടത്തിലെ അവ്യക്തതകൾ പരിഹരിക്കുന്നതാണ് ഭൂ പതിവു ഭേദഗതി നിയമം. 1960ൽ സർക്കാർ ഭൂമി വിവിധ ആവശ്യങ്ങൾക്കായി പതിച്ചു നൽകാൻ നിയമമുണ്ടാക്കിയപ്പോൾ ഉണ്ടായ ചട്ടത്തിൽ ഭൂമി വീടിനും കൃഷിക്കും ബനഫിഷ്യൽ എൻജോയിമെന്‍റിനും എന്നു വ്യവസ്ഥ വച്ചതോടെ ഉണ്ടായ പ്രതിസന്ധിക്കാണ് ഭേദഗതി നിയമത്തോടെ പരിഹാരമാകുന്നത്.

കഴിഞ്ഞ സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ഭേദഗതി നിയമം ഗവർണറുടെ ഒപ്പിനായി കാത്തു കിടക്കുകയായിരുന്നു. ഇത് ഉൾപ്പെടെയുള്ള ബില്ലുകളിലാണ് ഗവർണർ ഒപ്പു വച്ചിരിക്കുന്നത്.

ഇതോടെ 1964ലെ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കൂടി വിനിയോഗിക്കാൻ അനുവാദം നൽകാൻ സർക്കാരിന് അധികാരം ലഭിച്ചു. അതായത് 1960ലെ നിയമം അനുസരിച്ചുള്ള ഭൂ പതിവ് സർക്കാരിന്‍റെ താത്പര്യത്തിലായി. 1960ലെ പേരന്‍റു നിയമപ്രകാരം 1993ൽ ഉണ്ടായ പ്രത്യേക ഭൂ പതിവു നിയമമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയുടെ ഉപയോഗവും ഇനി സർക്കാരിന്‍റെ താത്പര്യമനുസരിച്ച് ആക്കാം.

1993ലെ പ്രത്യേക നിയമനുസരിച്ച് നൽകിയിരിക്കുന്ന ഭൂമിയിൽ ഷോപ് സൈറ്റുകൾക്കു പട്ടയം നൽകാമെന്നു നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതിനു കൃത്യത ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലെ ഷോപ് സൈറ്റുകൾ എന്നതു മലയാളികരിച്ചപ്പോൾ - ചെറിയ കടമുറി - എന്നാക്കി ഉദ്യോഗസ്ഥർ പരിഷ്കരിച്ചു.

ചെറിയ കടമുറിയുടെ വിസ്തീർണം വ്യക്തമാക്കിയിട്ടുമില്ല. അതിനാൽ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകേണ്ട പഞ്ചായത്തും മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും അവരുടെ തന്നിഷ്ടപ്രകാരമായി നിർമാണ അനുമതി മാറ്റി.

ഭേദഗതി നിയമം നിലവിലായതോടെ എങ്ങിനെയെല്ലാം അനുമതി നൽകണം എന്നകാര്യത്തിന് ചട്ടം ഉണ്ടാകണം. എത്ര വിസ്തീർണംവരെ എന്തിനെല്ലാം അനുവദിക്കാം എത്ര ഫീസ് ഈടാക്കാം തുടങ്ങിയവയ്ക്ക് എല്ലാം വ്യവസ്ഥ വരണം. 1964ലെ ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമവൽക്കരിക്കുമെന്നാണ് നിയമസഭ പാസാക്കിയ കരടിലുള്ളത്. പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിലും വ്യവസ്ഥ വരണം.

മലയോര കർഷകർക്ക് പുതുജീവൻ: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബർ 14 ന് കേരള നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചതോടെ മലയോര കർഷകർക്ക് പുതിയ ജീവിതമായിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 63 വർഷമായി ഹൈറേഞ്ചിലെ കർഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്.

നിയമനിർമാണത്തിലൂടെ ഒരു ജനതയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ സാധിച്ചതിൽ വ്യക്തിപരമായി ഏറെ അഭിമാനമുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് നിയമസഭയിൽ ബില്ല് എത്തിച്ചത്. ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവർ പോലും പിന്തുണയ്ക്കുന്നതിലേക്ക് എത്തി.

ബിൽ അവതരണ വേളയിൽ പ്രതിപക്ഷത്തിന്‍റെ സംശയങ്ങൾക്ക് മറുപടി നൽകാൻ ഏഴു പ്രാവശ്യം ഇടപെട്ടു സംസാരിച്ചതും ആശങ്ക ദൂരീകരിക്കാൻ കഴിഞ്ഞതും ചാരിതാർഥ്യം പകരുന്നതാണെന്നും റോഷി അറിയിച്ചു.

ഭൂപതിവ് നിയമം: രാഷ‌്ട്രീയം വ്യക്തമായെന്ന് സിപിഎം

തൊടുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഭൂപതിവ് നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടതോടെ ഇതിനു പിന്നിലെ രാഷ‌്ട്രീയം വ്യക്തമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ.

ഒപ്പിട്ടത് സ്വാഗതാർഹമാണെങ്കിലും രാജ്ഭവനിലേക്ക് ജനങ്ങൾ നടത്തിയ വൻപ്രതിഷേധ മാർച്ച് അവഗണിച്ച ഗവർണർ യുഡിഎഫിന്‍റെ ആവശ്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ജില്ലയിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു പട്ടയ ഭൂമിയിലെ സന്പൂർണ അവകാശം. അത് ഉറപ്പാക്കുന്നതിനാണ് 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
.
നിരവധി ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം നിയമ ഭേദഗതി സഭയിൽ അവതരിപ്പിക്കുകയായിരുന്നു. നിയമസഭയിൽ ഭേദഗതിയെ സ്വാഗതം ചെയ്ത പ്രതിപക്ഷം പുറത്ത് വ്യാപകമായ കള്ള പ്രചാരണം നടത്തി. ആറുമാസം കഴിഞ്ഞിട്ടും ഗവർണർ ഭേദഗതിക്ക് അംഗീകാരം നൽകിയില്ല. നിയമഭേദഗതി അംഗീകരിക്കരുതെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.

ജില്ലയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ആശ്വാസം പകരുന്ന നിയമ ഭേദഗതിയെ ഇത്രയും നാൾ തടഞ്ഞത് യുഡിഎഫിന്‍റെ താത്പര്യം സംരക്ഷിക്കാനായിരുന്നെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഭൂപതിവ് ഭേദഗതി നിയമം റദ്ദാക്കണം: എസ്. അശോകൻ

തൊടുപുഴ: ഭൂ പതിവ് ഭേദഗതി നിയമം ഒപ്പു വച്ചതോടെ ഗവർണറും മുഖ്യമന്ത്രിയും കള്ളനും പോലീസും കളിക്കുകയാണെന്ന് വീണ്ടും വ്യക്തമായെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ.

നിയമത്തിന്‍റെ പിൻബലത്തിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസൻസാണ് ഗവർണർ സംസ്ഥാന സർക്കാരിനു നൽകിയിരിക്കുന്നത്. 1964-ലെയും 1993-ലെയും ഭൂ പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക മാത്രമാണ് ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള പോംവഴി.

ഭൂ പതിവ് ഭേദഗതി നിയമം നടപ്പിൽ വന്നതുകൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർമാണ നിരോധന ഉത്തരവുകൾ ഒന്നു പോലും റദ്ദാവില്ല. ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.