പൊത്തപ്പാറയിലെ കവർച്ചയ്ക്കുപിന്നിൽ വീടിനെക്കുറിച്ച് അറിയുന്നവരെന്ന് സംശയം
Thursday, July 17, 2025 1:02 AM IST
വടക്കഞ്ചേരി: പൊത്തപ്പാറ വെട്ടിക്കൽകുളമ്പിൽ വീടിന്‍റെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിനുപിന്നിൽ വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണെന്ന് നിഗമനം.

അല്ലാതെയുള്ളവർക്ക് വീട്ടുകാരെക്കുറിച്ചറിഞ്ഞ് മോഷണം നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വളയൽ ബാബുവിന്‍റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മോഷ്ടാക്കളുടെ അക്രമവും കവർച്ചയും നടന്നത്. ടാർ റോഡിൽനിന്നും ഒരാൾക്കുമാത്രം നടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ അമ്പതുമീറ്റർ ഉള്ളിലേക്ക് മാറിയാണ് ഈ വീട്. കുറച്ചുദിവസമായി വീട്ടിൽ അസമയങ്ങളിൽ ശബ്ദം കേൾക്കുകയും മറ്റും ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് പോലീസിൽ പരാതിയും നൽകി. വടികളും മറ്റുമായി വീട്ടുകാരും മുൻകരുതലുമായാണ് രാത്രികളിൽ കഴിഞ്ഞിരുന്നത്. അപശബ്ദങ്ങളും മറ്റും ശല്യമായപ്പോൾ വഴിയിലേക്കുമാത്രമായി ഒരു സിസിടിവി കാമറയും വീടിന്‍റെ ടെറസിൽ സ്ഥാപിച്ചു.

എന്നാൽ കവർച്ച നടന്ന സമയം കാമറ പ്രവർത്തിച്ചില്ല. വടക്കഞ്ചേരിയിലെ പെട്രോൾ പമ്പിൽ ജോലിയുള്ള ബാബു ജോലികഴിഞ്ഞ് രാത്രി വൈകിയാണ് തിരിച്ചെത്തുക. ജോലിയുമായി മക്കളും വീട്ടിലുണ്ടാകാറില്ല. വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.