കൊച്ചി: പ്രമേഹത്തിനെതിരേ ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നതിലെയും അതു തുടരുന്നതിലെയും തടസങ്ങൾ നീക്കുന്നതിന് സിപ്ലയുടെ ബോധവത്കരണ പരിപാടിക്കു തുടക്കം. ഇൻഹേൽ ദ ചേഞ്ച് എന്നപേരിലുള്ള കാന്പയിനിൽ ബോളിവുഡ് നടി രവീണ ടൻഡൻ സഹകരിക്കുന്നുണ്ട്.
പ്രമേഹബാധിതരിൽ 27.5 ശതമാനം പേർക്കു മാത്രമാണ് തങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിവുള്ളതെന്ന് കന്പനി അധികൃതർ പറഞ്ഞു. ഏഴു ശതമാനം പേർക്കു മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നുള്ളൂവെന്നതും ആശങ്കാജനകമായ കണക്കാണ്.
ടൈപ് 1 പ്രമേഹമുള്ളവർക്ക് ഇൻസുലിൻ അത്യാവശ്യമാണെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ. ജോ ജോർജ് പറഞ്ഞു. ടൈപ് 2 പ്രമേഹമുള്ള പലർക്കും ഇതു നിർണായക ചികിത്സയുമാണ്. കുത്തിവയ്പ്പുകളോടുള്ള ഭയവും അസ്വസ്ഥതയും ചികിത്സ തുടരുന്നതിൽ നിന്ന് രോഗികളെ തടയുന്നു.
പുതിയ ഇൻസുലിൻ വിതരണ സംവിധാനങ്ങൾ പ്രായോഗിക പരിഹാരങ്ങൾ നൽകുന്നുണ്ടെങ്കിലും, രോഗിയുമായി കൃത്യമായി സംവദിക്കുന്നതിലൂടെയാണ് യഥാർഥ മാറ്റം ഉണ്ടാവുക.
ഇൻഹേൽ ദ ചേഞ്ച് പോലുള്ള കാമ്പയിനുകൾ രോഗികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാനും അറിവ് നേടാനും അവരെ ശാക്തീകരിക്കാനും സഹായിക്കുന്നതാണെന്നും ഡോ. ജോ ജോർജ് ചൂണ്ടിക്കാട്ടി.