x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമുദ്രോത്പന്ന കയറ്റുമതി റിക്കാർഡിൽ


Published: June 1, 2026 11:01 PM IST | Updated: June 1, 2026 11:01 PM IST

കൊച്ചി: രാജ്യത്തുനിന്ന് 2025-26 സാമ്പത്തികവര്‍ഷത്തില്‍ 73,890.46 കോടി രൂപ (846 കോടി ഡോളര്‍) വിലമതിക്കുന്ന 19,72,018 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

ആഗോള പ്രതിസന്ധികള്‍ക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ പി. ജവഹര്‍ പറഞ്ഞു. ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍ അമേരിക്കയും ചൈനയുമാണ്.

49,037.93 കോടി (5,624.48 ദശലക്ഷം ഡോളര്‍) വരുമാനം നേടി ശീതീകരിച്ച ചെമ്മീന്‍ തന്നെയാണ് അളവിലും മൂല്യത്തിലും സമുദ്രോത്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സമുദ്രോത്പന്ന കയറ്റുമതിയില്‍നിന്നുള്ള മൊത്തം അളവിന്‍റെ 40.19 ശതമാനവും മൊത്തം യുഎസ് ഡോളര്‍ വരുമാനത്തിന്‍റെ 66.52 ശതമാനവും ഇത് വഹിക്കുന്നു. ഈ കാലയളവില്‍ ചെമ്മീന്‍ കയറ്റുമതി രൂപ മൂല്യത്തില്‍ 13.16 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 8.64 ശതമാനവും വര്‍ധിച്ചു. 2025-26 കാലയളവില്‍ ശീതീകരിച്ച ചെമ്മീനിന്‍റെ ആകെ കയറ്റുമതി 7,92,647 ടണ്‍ ആയിരുന്നു.

അമേരിക്ക 2,56,128 ടണ്‍ ശീതീകരിച്ച ചെമ്മീന്‍ ഇറക്കുമതി ചെയ്തു. ചൈന-1,69,505 ടണ്‍, യൂറോപ്യന്‍ യൂണിയന്‍-1,35,599 ടണ്‍, തെക്കുകിഴക്കന്‍ ഏഷ്യ-83,810 ടണ്‍, ജപ്പാന്‍-40,776 ടണ്‍, മിഡില്‍ ഈസ്റ്റ്-30,478 ടണ്‍, മറ്റെല്ലാ രാജ്യങ്ങളും ചേര്‍ന്ന്-76,351 ടണ്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ ഇറക്കുമതി. എല്‍. വനാമി, ബ്ലാക്ക് ടൈഗര്‍ ചെമ്മീന്‍ എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും വര്‍ധനവ് കാണിച്ചതായി പി. ജവഹര്‍ പറഞ്ഞു.

കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ വരുമാനം നേടി. മൂന്നാമത്തെ വലിയ കയറ്റുമതി ഗ്രൂപ്പായ ഉണക്കമത്സ്യം 5,079.09 കോടി വരുമാനം നേടി. ശീതീകരിച്ച കൂന്തല്‍ കയറ്റുമതി 1,02,060 ടണ്ണിലെത്തി 4,493.80 കോടി നേടി. ശീതീകരിച്ച കണവയുടെ അളവിലും മൂല്യത്തിലും വളര്‍ച്ചയുണ്ടായി. ഐസിലിട്ട മത്സ്യ ഇനങ്ങളുടെ കയറ്റുമതിയില്‍നിന്ന് 622.31 കോടി വരുമാനം ലഭിച്ചു. ജീവനുള്ള ഇനങ്ങളുടെ കയറ്റുമതിയില്‍ ഡോളര്‍ മൂല്യത്തില്‍ 11.46 ശതമാനം വളര്‍ച്ചയും കൈവരിച്ചു.

വിദേശ വിപണികളുടെ കാര്യത്തില്‍ ഇന്ത്യന്‍ സമുദ്രോത്പന്ന ഇറക്കുമതിയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ അളവിന്‍റെ കാര്യത്തില്‍ ചൈന ഏറ്റവും വലിയ രാജ്യമായി.

1,611.32 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 4,90,369 ടണ്‍ ഇറക്കുമതി ചെയ്തു. 1,592.09 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 2,97,518 ടണ്‍ ഇറക്കുമതിയുമായി യൂറോപ്യന്‍ യൂണിയന്‍ മൂന്നാം സ്ഥാനത്താണ്. സമുദ്രോത്പന്ന ചരക്ക് കൈകാര്യം ചെയ്യുന്ന മുന്‍നിര തുറമുഖങ്ങള്‍ വിശാഖപട്ടണം, ജെഎന്‍പിടി, കൊച്ചി എന്നിവയായിരുന്നു.

Tags : Marine product exports record

Recent News

Corehub Up