x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍പിജി പൈപ്പ്‌ലൈന്‍ ശൃംഖലയ്ക്ക് അനുമതി

വെബ്ഡെസ്ക്
Published: August 22, 2026 10:45 PM IST | Updated: August 22, 2026 10:45 PM IST

എല്‍പിജി പൈപ്പ്‌ലൈന്‍

ന്യൂഡല്‍ഹി: ഇന്ധനവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി 1800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതിക്ക് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) അനുമതി നല്‍കി. ഇതോടെ രാജ്യത്തെ പൊതു എല്‍പിജി പൈപ്പ്‌ലൈന്‍ ശൃംഖല 25 ശതമാനത്തിലേക്കെത്തും.

തെലുങ്കാന, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗോവ എന്നീ ആറ് സംസ്ഥാനങ്ങളിലായി മൂന്ന് എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഈ പദ്ധതികള്‍ക്ക് ഏകദേശം 7,000 കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ വാതക വിതരണ കമ്പനിയായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡായിരിക്കും ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൊത്തം എല്‍പിജി പൈപ്പ്‌ലൈന്‍ ശൃംഖല നിലവിലുള്ള 7,700 കിലോമീറ്ററില്‍നിന്ന് ഏകദേശം 9,500 കിലോമീറ്ററിലേക്ക് വര്‍ധിക്കും. ഏകദേശം 24 ശതമാനം വളര്‍ച്ചയാണുണ്ടാകുക.

അനുമതി ലഭിച്ച പുതിയ മൂന്നു പൈപ്പ്‌ലൈന്‍ പദ്ധതികള്‍: തെലുങ്കാനയിലെ ചെര്‍ലാപ്പള്ളിയില്‍നിന്ന് മഹാരാഷ്‌ട്രയിലെ നാഗ്പുരിലേക്കുള്ള 556 കിലോമീറ്റര്‍, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്ന് ഉത്തരാഖണ്ഡിലെ സിതാര്‍ഗഞ്ചിലേക്കുള്ള 611 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍, മഹാരാഷ്‌ട്രയിലെ ഷിക്രാപുരില്‍നിന്ന് ഗോവ, കര്‍ണാടകയിലെ ഹൂബ്ലി എന്നിവിടങ്ങളിലേക്കുള്ള 633 കിലോമീറ്റര്‍ പാത എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ പ്രധാന പങ്കും തീരദേശ കേന്ദ്രങ്ങള്‍ വഴിയാണ് എത്തിക്കുന്നത്. തുടര്‍ന്നാണ് ഇത് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പൈപ്പ്‌ലൈന്‍ ശൃംഖല വികസിക്കുന്നതിലൂടെ രാജ്യത്തിന്‍റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് എല്‍പിജി എത്തിക്കുന്നതിന്‍റെ കാര്യക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളമേറിയ എല്‍പിജി പൈപ്പ്‌ലൈനായ 2757 കിലോമീറ്ററിന്റെ കണ്ട്‌ല-ഗോരഖ്പുര്‍ പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതികള്‍ വരുന്നത്.

എല്‍പിജി റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് പകരം പൈപ്പ്‌ലൈനുകളിലൂടെ എത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കാന്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സഹായിക്കുമെന്ന് പിഎന്‍ജിആര്‍ബി പറഞ്ഞു. ഇത് എല്‍പിജി ടാങ്കറുകളുടെ ഗതാഗതം കുറയ്ക്കുകയും, റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ലോജിസ്റ്റിക്‌സ് ചെലവുകള്‍, ഗതാഗതക്കുരുക്ക്, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനും ഇതു സഹായിക്കും.

ദീര്‍ഘദൂരത്തിലേക്ക് എല്‍പിജി കൊണ്ടുപോകുന്നതിന് പൈപ്പ്‌ലൈന്‍ ഗതാഗതമാണ് കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമായി കണക്കാക്കപ്പെടുന്നത്. റോഡില്‍നിന്ന് പൈപ്പ്‌ലൈനിലേക്കുള്ള ഈ മാറ്റം, ടാങ്ക് ട്രക്കുകളില്‍ അപകടകരമായ ഇന്ധനങ്ങള്‍ കൊണ്ടുപോകുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകളും കുറയ്ക്കുന്നു.

Tags : Permission Granted LPGPipeline Network Business

Recent News

Corehub Up