x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റവന്യു പട്ടയ ഭൂമികളില്‍നിന്ന് അനധികൃതമായി മുറിച്ചത് 2,696 സംരക്ഷിത വൃക്ഷങ്ങള്‍


Published: July 3, 2026 06:16 AM IST | Updated: July 3, 2026 06:16 AM IST

കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന് മറവില്‍ സംസ്ഥാനത്ത് റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മുറിച്ചത് 2,520 തേക്കും 176 ഈട്ടിയും.

നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘം മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. അനധികൃത മരംമുറിക്ക് 570 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്.

ഇത്രയും കേസുകളില്‍ 1,612.121 ഘനമീറ്റര്‍ തേക്കും 327.584 ഘനമീറ്റര്‍ ഈട്ടിയും നഷ്ടമായതായാണ് കണക്കാക്കിയത്. ഇതില്‍ 348.499 ഘനമീറ്റര്‍ തേക്കും 280.149 ഘനമീറ്റര്‍ ഈട്ടിയും കണ്ടെടുത്തു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നില്‍പോലും കുറ്റപത്രം സമര്‍പ്പിച്ചില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് റോയല്‍ ട്രീസ് നിയമം മുഖേന രാജകീയ വൃക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇത്തരം മരങ്ങളുടെ സംരക്ഷണം വിവിധ നിയമങ്ങളിലൂടെ തുടര്‍ന്നു. പട്ടയ ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് 1995ല്‍ കേരള ഫോറസ്റ്റ് (പ്രൊഹിബിഷന്‍ ഓഫ് ഫെല്ലിംഗ് ഓഫ് ട്രീസ് സ്റ്റാന്‍ഡിംഗ് ഓണ്‍ ലാന്‍ഡ് ടെമ്പററിലി ഓര്‍ പെര്‍മന്‍റിലി അസൈന്‍ഡ്) റൂള്‍സ് പ്രാബല്യത്തിലാക്കിയത്.

റവന്യു പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്നത് കേരള വനനിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അനധികൃതമായി മുറിക്കുന്ന മരങ്ങള്‍ കേരള വനനിയമത്തിലെ സെക്‌ഷന്‍ 52 പ്രകാരം കസ്റ്റഡിയിലെടുക്കാനും സെക്‌ഷന്‍ 61എ പ്രകാരം കണ്ടുകെട്ടാനും വനം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up