x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗണ്ട് കീപ്പറായി 30 വര്‍ഷം: ശോശാമ്മയ്ക്ക് ഇന്ന് പടിയിറക്കം

നസീബ് എടപ്പാള്‍
Published: July 31, 2026 01:37 AM IST | Updated: July 31, 2026 01:37 AM IST

എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സേവനത്തിനൊടുവില്‍ പൗണ്ട് കീപ്പര്‍ (ആല സൂക്ഷിപ്പുകാരി) ശോശാമ്മയ്ക്ക് ഇന്ന് ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറക്കം. ഇതോടെ സംസ്ഥാനത്തെ അവസാനത്തെ പൗണ്ട് കീപ്പര്‍ തസ്തികയും ശോശാമ്മയിലൂടെ ചരിത്രമാകും.

പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്തിനോട് ചേര്‍ന്നുള്ള ആലയില്‍ കെട്ടിയിടുകയും അവയ്ക്ക് ആവശ്യമായ തീറ്റയും വെള്ളവും നല്‍കി സംരക്ഷിക്കുകയുമായിരുന്നു പൗണ്ട് കീപ്പറുടെ പ്രധാന ചുമതല. പിന്നീട് ഉടമസ്ഥരെത്തി പിഴ അടച്ചാല്‍ മൃഗങ്ങളെ വിട്ടുനല്‍കും. ആരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ പരസ്യമായി ലേലം ചെയ്ത് തുക പഞ്ചായത്ത് വിഹിതത്തിലേക്ക് മുതല്‍ക്കൂട്ടാക്കും. ഈ ചുമതലയ്ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തദ്ദേശ സ്ഥാപനങ്ങളില്‍ പൗണ്ട് കീപ്പര്‍ തസ്തിക സൃഷ്ടിച്ചത്.

തൃശൂര്‍ കുട്ടനെല്ലൂര്‍ അഞ്ചേരി സ്വദേശിയായ ശോശാമ്മ (ലിസി) 1996ലാണ് വട്ടംകുളം പഞ്ചായത്തില്‍ ആലസൂക്ഷിപ്പുകാരിയായി ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യ നിയമനം വട്ടംകുളത്തായിരുന്നു. തുടര്‍ന്നങ്ങോട്ട് മൂന്ന് പതിറ്റാണ്ടോളമായി ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു. ശോശാമ്മയ്ക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരെല്ലാം വിരമിച്ചെങ്കിലും തസ്തിക ഒഴിവാക്കിയതോടെ ശോശാമ്മ പഞ്ചായത്തിലെ മറ്റ് ജോലി പങ്കാളിത്തവുമായി സര്‍വീസില്‍ തുടരുകയായിരുന്നു.
വട്ടംകുളം മൃഗാശുപത്രിയോട് ചേര്‍ന്നുണ്ടായിരുന്ന പഴയ ആല ആറ് വര്‍ഷം മുന്‍പ് പൊളിച്ചുമാറ്റി അവിടെ കുടുംബശ്രീ വില്‍പ്പനകേന്ദ്രവും അങ്കണവാടിയും സ്ഥാപിച്ചു. 30 വര്‍ഷത്തെ സേവനത്തിലൂടെ വട്ടംകുളം പഞ്ചായത്തിലെ ഒരു അംഗത്തെപ്പോലെ മാറിയ ശോശാമ്മ നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയാണ്. ശോശാമ്മയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും.

Tags : Nattuvishesham Districtnews Shoshamma

Recent News

Corehub Up