x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വള്ളം മറിഞ്ഞുണ്ടായ അപകടം തീരദേശത്തെ ദുഃഖത്തിലാഴ്ത്തി

വെബ് ഡെസ്ക്
Published: August 1, 2026 02:58 AM IST | Updated: August 1, 2026 02:58 AM IST

വള്ളം അപകടത്തില്‍പ്പെട്ട്അറിഞ്ഞ് മന്ത്രി ഷിബു ബേബി ജോണ്‍.

ചവറ: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ ദുരന്തം തീരദേശത്തെ ദുഃഖത്തിലാഴ്ത്തി. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നീണ്ടകര പുത്തന്‍തുറ പൂമുഖത്ത് വീട്ടില്‍ രാജീവനാണ് (76) മരിച്ചത്.

ഇദ്ദേഹത്തിന്‍റെ മരുമകന്‍ പുത്തന്‍തുറ കടുവുങ്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍പിള്ള (47), രാധാകൃഷ്ണന്‍റെ മകന്‍ ഗൗതം കൃഷ്ണന്‍ (26) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ഗൗതം കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഭഗവാന്‍ (കുറുവടിക്കാരന്‍) വള്ളത്തില്‍ 14 പേരുമായി മത്സ്യ ബന്ധനത്തിന് പോവുകയായിരുന്നു.
പുലിമുട്ട് കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. കാണാതായവര്‍ക്കായി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ ഇരുട്ടുന്നതുവരെ നടത്തി.

ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി ഉണ്ടായ അപകടം നാടിനെ ഒരു പോലെ ദുഃഖത്തിലാഴ്ത്തുകയായിരുന്നു.
അപകടവിവരം തീരത്തെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീരത്ത് തടിച്ചുകൂടി. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ പ്രതീക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന
ജീവനോപാധിക്കായി കടലിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ക്കുണ്ടായ ഈ ദുരന്തം പ്രദേശത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് മന്ത്രി ഷിബു ബേബിജോണ്‍ നീണ്ടകര തുറമുഖത്ത് എത്തി വിവരങ്ങള്‍ തിരക്കി.

 

Tags : Nattuvishesham Districtnews

Recent News

Corehub Up