x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടകരയില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് യുവാവിനെ ആക്രമിച്ച് പണവും ഫോണും കവര്‍ന്നു; പ്രതി പിടിയില്‍


Published: July 3, 2026 05:19 AM IST | Updated: July 3, 2026 05:19 AM IST

വടകര: വടകരയില്‍ യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മണ്‍വെട്ടി കൊണ്ട് ആക്രമിച്ച് മൊബൈല്‍ ഫോണും പഴ്‌സും കവര്‍ന്ന് രക്ഷപ്പെട്ട 19കാരന്‍ പിടിയില്‍. വയനാട് സ്വദേശി മുബഷീര്‍ ആണ് വടകര പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം.

കോട്ടപ്പള്ളി സ്വദേശി കാട്ടില്‍പീടികയില്‍ ശ്രീജിത്തിനെയാണ് ഇയാള്‍ ഗുരുതരമായി ആക്രമിച്ചത്. പേരാമ്പ്രയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ശ്രീജിത്തിന്‍റെ ബൈക്കില്‍ വടകരയില്‍ എത്തുകയായിരുന്നു. എടോടിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്രീജിത്തിനെ അവിടെയുണ്ടായിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ശ്രീജിത്ത് അവശനായതോടെ കവര്‍ച്ച നടത്തി പ്രതി രക്ഷപ്പെട്ടു. കണ്ണൂരില്‍ എത്തിയ പ്രതി ഫോണിലെ സിം കാര്‍ഡ് നശിപ്പിക്കുകയും അന്ന് രാത്രി കണ്ണൂരില്‍ ഒരു കട കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തു.

അവശനായ ശ്രീജിത്ത് ഇഴഞ്ഞുനീങ്ങി സമീപത്തെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് വടകര പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

വടകര സിഐ എ.വി. ദിനേശിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ മലപ്പുറം ചമ്രവട്ടത്ത് നിന്നാണ് പിടികൂടിയത്. വടകര എസ്‌ഐ പി. ഷമീര്‍, എഎസ്‌ഐ ഗണേശന്‍, സിപിഒമാരായ ശ്രീജിത്ത്, രാഹുല്‍, എസ്പിയുടെ സ്‌ക്വാഡ് അംഗം സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up