തുറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിലെ രണ്ടു പ്രതികൾ പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ കാട്ടാത്ത് കോളനി വീട്ടിൽ ലൈജു മകൻ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ തോട്ടുങ്കൽതറ വീട്ടിൽ തേവൻ മകൻ സജിത്ത് എന്നിവരാണ് കുത്തിയതോട് പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പ്രതികൾ ചാവടി ഭാഗത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയി, ഈ കേസിലെ പ്രതിയായ സജിത്തിന്റെ വീട്ടിലെത്തിച്ച് പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലിസ് ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികളായ ഇവരെ കരുമാഞ്ചേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു.
മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ പൊലിസ് ഊർജിതമാക്കി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുടെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സിഐ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags : NattuVishesham DistricteNews