x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിനാശം; ധനസഹായത്തിന് നടപടികള്‍ തുടങ്ങി

വെബ് ഡെസ്ക്
Published: August 18, 2026 10:37 PM IST | Updated: August 18, 2026 10:37 PM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: ജില്ലയില്‍ പെയ്തിറങ്ങിയ കനത്ത മഴയിലും കൊടുങ്കാറ്റിലും വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി തുടങ്ങി. വാഴ, നെല്ല്, തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ തുടങ്ങി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലെ വിളകള്‍ നശിച്ച സാഹചര്യത്തിലാണിത്.

പ്രകൃതിക്ഷോഭ ബാധിതരായ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്‍റെ ആശ്വാസ ധനസഹായത്തിനും വിള ഇന്‍ഷ്വറന്‍സിനും അപേക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.

കൃഷിവകുപ്പിന്‍റെ സമഗ്ര പോര്‍ട്ടലായ aims.kerala.gov.in വഴി ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയും, മറ്റുള്ളവര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നുള്ള സഹായവുമാണ് ലഭ്യമാകുക.

ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഭൂനികുതി ചീട്ട് (പാട്ടകര്‍ഷകര്‍ പാട്ടക്കരാര്‍), കൃഷിയിടത്തിന്‍റെ ഫോട്ടോ, ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍ എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍.

കൃഷി ഓഫീസര്‍മാരുടെ ഫീല്‍ഡ്തല പരിശോധനയ്ക്ക് ശേഷം അര്‍ഹമായ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.

Tags : Local News Nattuvishesham Agricultural damage financial assistance

Recent News

Corehub Up