x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് കൃഷി മന്ത്രിയുടെ ഇടപെടൽ


Published: June 23, 2026 07:44 AM IST | Updated: June 23, 2026 07:44 AM IST

മലപ്പുറം: കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാൻ കൃഷി, ക്ഷീര, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത ചർച്ച നടത്താൻ തീരുമാനമായതായി മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (എംഡിഎഫ്എ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പാലിന്‍റെ സംഭരണവില ലിറ്ററിന് 10 രൂപ വർധിപ്പിക്കുക, മിൽമയുടെ വിലനിർണയ ചാർട്ട് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനവുമായി അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കൃഷി മന്ത്രി ടി. സിദ്ദിഖിനെ സമീപിച്ചു.

തുടർന്ന് ക്ഷീര, മൃഗസംരക്ഷണ മന്ത്രിയെ അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും വിഷയം ചർച്ച ചെയ്യുന്നതിന് ധാരണയാകുകയും ചെയ്തതായി എംഡിഎഫ്എ ഭാരിവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ലില്ലി മാത്യുവും ജനറൽ സെക്രട്ടറി അഹദ് മോങ്ങവും കൃഷി മന്ത്രിക്ക് നിവേദനം നൽകി.

സംസ്ഥാന കമ്മിറ്റി അംഗം ലിനി, ജില്ലാകമ്മിറ്റി അംഗങ്ങളായ സലിം അറയ്ക്കൽ, അജോ തവിഞ്ഞാൽ, പൊതുപ്രവർത്തകൻ മുഹമ്മദ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു തരിശുനിലങ്ങളിൽ ചോളകൃഷിക്ക് 50 ശതമാനം വിത്തുവള സബ്സിഡി നൽകുക, എല്ലാ പഞ്ചായത്തിലും ചോള തീറ്റപ്പുല്ല് നഴ്സറികൾ ആരംഭിക്കുക, വൈക്കോൽ ശേഖരിച്ച് കർഷകർക്ക് വിതരണം ചെയ്യുക, സൈലേജ് യൂണിറ്റുകൾക്ക് സാങ്കേതിക സാന്പത്തിക സഹായം നൽകുക, ഡയറി ഫാം ലൈസൻസ് അനുമതി നടപടികൾ ലഘൂകരിച്ച് സമയബന്ധിതമാക്കുക, ഉത്പാദനച്ചെലവ് പഠിക്കാൻ സ്ഥിരം കമ്മീഷൻ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

Tags : nattu vishesham Agriculture Minister's dairy farmers'

Recent News

Corehub Up