x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വര്‍ണക്കടക്കാരെ പറ്റിച്ച് ഒരു കോടിയുടെ സ്വര്‍ണവുമായി മറ്റൊരു കടക്കാരന്‍ മുങ്ങി

വെബ് ഡെസ്ക്
Published: July 30, 2026 01:38 AM IST | Updated: July 30, 2026 01:38 AM IST

കോഴിക്കോട്: കമ്മത്ത് ലൈനിലെ പത്തിലധികം സ്വര്‍ണക്കടകളില്‍നിന്ന് ഒരു കോടിയിലധികം രൂപ വില വരുന്ന സര്‍ണവുമായി സ്വര്‍ണക്കടക്കാരന്‍ മുങ്ങിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കമ്മത്ത് ലൈനിലെ നാഷണല്‍ ജ്വല്ലറി ഉടമ ഷഹര്‍നാസിനെതിരേ മറ്റു കടക്കാര്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കടയില്‍ വന്ന ഉപഭോക്താവിന് മോഡല്‍ കാണിച്ചുകൊടുക്കാനെന്നു പറഞ്ഞാണ് ഷഹര്‍നാസ് മറ്റ് കടകളില്‍നിന്ന് സ്വര്‍ണം വാങ്ങിക്കൊണ്ടുപോയത്. പരസ്പര വിശ്വാസത്തിന്‍റെ പേരില്‍ കച്ചവടക്കാര്‍ തമ്മില്‍ സ്വര്‍ണം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തയയ്ക്കാറുണ്ട്. ഓര്‍ഡര്‍ സ്വീകരിച്ച ശേഷം വാങ്ങിയ സ്വര്‍ണം തിരിച്ചുനല്‍കുകയാണ് പതിവ്.

ഷഹര്‍നാസ് സ്വര്‍ണവുമായി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് മറ്റുകടകളിലുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നിരവധി ആളുകളില്‍നിന്ന് സ്വര്‍ണം വാങ്ങിയിരുന്നുവെന്ന് വ്യക്തമായത്.

ഷഹര്‍നാസിന്‍റെ കടയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇയാള്‍ മുങ്ങിയത്. മറ്റ് കട ഉടമകള്‍ ടൗണ്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഏകദേശം ഒരു കിലോയോളം സ്വര്‍ണം ഷഹര്‍നാസ് കൈക്കലാക്കിയതായാണ് വിവരം.

Tags : Nattuvishesham Districtnews Another

Recent News

Corehub Up