ജീവൻ സജി, കാർത്തിക് ബിനു, വിഷ്ണു
പാലാ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതക ശ്രമത്തിലേക്ക് വഴിമാറിയ സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി . ഇടുക്കി സ്വദേശിയായ ജീവന് ജിജോയും സുഹൃത്തായ സ്റ്റെബിനും തമ്മിലുണ്ടായ ചീത്തവിളിയും തര്‍ക്കവുമാണ് ആക്രമണത്തിന് കാരണമായത്.
കഴിഞ്ഞ 18നു രാത്രി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ ബിവറേജ് ഔട്ട്ലെറ്റിനു മുന്‍വശത്താണ് ആക്രമണം നടന്നത്്. പുലിയന്നൂര്‍ മുത്തോലി കരയില്‍ താമസിക്കുന്ന കാര്‍ത്തിക് ബിനു (20) സ്റ്റെബിനെ ചീത്തവിളിക്കുകയും കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി ഉപയോഗിച്ച് തലയില്‍ അടിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ചു.
താഴെ വീണ സ്റ്റെബിനെയും സുഹൃത്തിനെയും മറ്റു പ്രതികളായ ജീവന് സജി (25), വിഷ്ണു (19) എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക് ബിനു, ജീവന് സജി, വിഷ്ണു എന്നിവരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags : Attempted murder nattuvishesham local news