x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 31, 2026 01:25 AM IST | Updated: July 31, 2026 01:25 AM IST

കുറ്റിപ്പുറം: മാട്ടുമ്മലിൽ കഞ്ചാവ് ശേഖരവുമായി ഇതരസംസ്ഥാന തൊഴിലാളി വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. ബംഗാൾ ജൽപായ്ഗുരി ഫാടാകോട്ട സ്വദേശി സുമൻ ദാസിനെയാണ് (33) ഒരുകിലോയിലധികം വരുന്ന കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുട്ടിൽ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാത്രി 11.30ഓടെ മാട്ടുമ്മൽ ക്ലബ് പരിസരത്താണ് സംഭവം. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി സബ് ഇൻസ്പെക്ടർ പി.കെ. ഫിറോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

പോലീസ് വാഹനം കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
ഇതിനിടെ ഓടിരക്ഷപ്പെട്ട രണ്ടാമത്തെയാൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മേഖലയിൽ ലഹരിക്കെതിരേയുള്ള പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up