x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈക്കൂലി: എസ്‌സി ഓഫീസ് ക്ലര്‍ക്കിന് മൂന്നു വര്‍ഷം തടവ്

വെബ് ഡെസ്ക്
Published: August 29, 2026 10:52 PM IST | Updated: August 29, 2026 10:52 PM IST

റഷീദ് കെ. പനയ്ക്കല്‍

തൊടുപുഴ: കൈക്കൂലിക്കേസില്‍ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന് മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൊടുപുഴ ഇടവെട്ടി സ്വദേശി റഷീദ് കെ. പനയ്ക്കലിനെയാണ് (50) മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷിച്ചത്.

മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ് അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കാമെന്ന് വാഗ്ദാനംചെയ്ത് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. കൈക്കൂലിക്കേസില്‍ പിടിക്കപ്പെടുമ്പോള്‍ ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു ഇയാള്‍.

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍നിന്ന് 2019 മുതല്‍ അനുവദിച്ചുവന്നിരുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ് തന്‍റെ ഇടപെടലിലൂടെയാണ് വേഗത്തില്‍ ലഭ്യമാക്കുന്നതെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

2019ലും 20ലും ഇയാള്‍ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങി. 2021ല്‍ അനുവദിച്ച സ്‌കോളര്‍ഷിപ് തുകയുടെ ഗഡുവില്‍നിന്ന് 40,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായി 25,000 രൂപ കൈപ്പറ്റുമ്പോഴാണ് ഇടുക്കി വിജിലന്‍സ് സംഘം പ്രതിയെ പിടികൂടിയത്.

ഇടുക്കി വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡിവൈഎസ്പിമാരായ വി.ആര്‍. രവികുമാര്‍, ഷാജു ജോസ്, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സി. വിനോദ്, ടിപ്‌സണ്‍ തോമസ്, ഷിന്‍റോ പി. കുര്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വി.എ. സരിത, പി.എസ്. ദിവ്യ എന്നിവര്‍ ഹാജരായി.

Tags : Nattuvishesham DistrictNews DeepikaNews prison

Recent News

Corehub Up