x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രവിഹിതം മുടങ്ങി: അങ്കണവാടി ജീവനക്കാര്‍ പ്രയാസത്തില്‍

വെബ് ഡെസ്ക്
Published: July 31, 2026 11:00 PM IST | Updated: July 31, 2026 11:00 PM IST

അങ്ങാടിപ്പുറം: മാസം അവസാനിക്കാറായിട്ടും കേന്ദ്രവിഹിതം ലഭിക്കാത്തതിനെത്തുടര്‍ന്ന് അംഗണവാടി ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഇവര്‍ക്ക് മാസങ്ങളായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വൈകുകയാണ്. വേതനം ലഭിക്കാത്തതിന് പുറമേ, കുഞ്ഞുങ്ങള്‍ക്കുള്ള പച്ചക്കറിയും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള ദൈനംദിന ചെലവുകള്‍ ജീവനക്കാര്‍ സ്വന്തം കൈയില്‍നിന്നാണ് കണ്ടെത്തുന്നത്.

സാങ്കേതിക കുരുക്കുകളും ട്രഷറികളിലെ ബില്ല് മാറുന്നതിലെ കാലതാമസവുമാണ് ഫണ്ട് വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെയും ഗര്‍ഭിണികളുടെയും പരിചരണത്തിന് പുറമേ കടുത്ത ജോലിഭാരവും സര്‍വേകളും ചുമത്തുമ്പോഴും അധികൃതര്‍ അവഗണിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. കൃത്യസമയത്ത് വേതനം ഉറപ്പാക്കാനും ദൈനംദിന ചെലവുകള്‍ക്ക് മുന്‍കൂര്‍ ഫണ്ട് അനുവദിക്കാനും സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Tags : Nattuvishesham Districtnews Central Share

Recent News

Corehub Up