x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്തിയുടെ നിറവില്‍ പള്ളിവേട്ട; ആറാട്ട് ഇന്ന്


Published: May 8, 2026 01:29 AM IST | Updated: May 8, 2026 01:29 AM IST

പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില്‍ മുളയത്ത് സത്യന്‍ അമ്പെയ്യുന്നു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ഇന്നലെ രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. രാത്രി എട്ടരയോടെയായിരുന്നു ഭഗവാന്‍റെ പള്ളിവേട്ട.

എഴുന്നള്ളിപ്പിന് മുന്നോടിയായി നെറ്റിപ്പട്ടം ഇല്ലാത്ത ഗജവീരനെ മുന്നിലയച്ചു. തുടര്‍ന്ന് ആനപ്പുറത്ത് എഴുന്നള്ളിയ ഭഗവാന്‍ കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്‍റെ ഭാഗമായി പോലീസ് സേന റോയല്‍ സല്യൂട്ട് നല്‍കി. ചമയങ്ങളോ ചങ്ങലകളോ ഇല്ലാതെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാന്‍ ആല്‍ത്തറയ്ക്കല്‍ എഴുന്നള്ളിയത്.

ആല്‍ത്തറയിലെത്തി ബലിതൂകിയശേഷം ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില്‍ പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടി നായരുടെ മകന്‍ സത്യന്‍ മുളയത്ത് അമ്പെയ്തു. അമ്പെയ്തശേഷം കൊറ്റായില്‍ തറവാട്ടിലെ പ്രതിനിധി രാമചന്ദ്രന്‍ പന്നിയുടെ രൂപം തലയില്‍ വച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

പള്ളിവേട്ടയ്ക്കുശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യ അകമ്പടിയില്‍ ഭഗവാന്‍ തിരിച്ചെഴുന്നള്ളി. തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ചെറുശേരി ശ്രീകുമാര്‍ പ്രമാണം വഹിച്ചു. കുട്ടംകുളത്തിന് സമീപം മദ്ദളം അവസാനിച്ചശേഷം ചെമ്പട വഹകൊട്ടി ആരംഭിച്ച പാണ്ടിമേളത്തിന് പെരുവനം പ്രകാശന്‍മാരാര്‍ നേതൃത്വം നല്‍കി. ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ച് തൃപുടകൊട്ടി ഭഗവാന്‍ അകത്തേയ്ക്ക് പ്രവേശിച്ച് മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ഉത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ ഇന്ന് രാവിലെ എഴുന്നള്ളും. എട്ടോടെ മൂന്നാനകളുടെ അകമ്പടിയോടെയാണ് ഭഗവാന്‍റെ എഴുന്നള്ളിപ്പ്. വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റും. ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ് പള്ളിനീരാട്ട്. വൈകീട്ട് 7.30ന് ഠാണാ ജംഗ്ഷനില്‍ പഞ്ചാരിമേളത്തോടെയും ആല്‍ത്തറയില്‍ പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ പാണ്ടിമേളത്തോടെയും കൂടിയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിനുശേഷം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കൊടിക്കല്‍പറ, കാണിക്ക.

പഞ്ചവാദ്യത്തിന് തൃപ്രയാര്‍ രമേശന്‍ മാരാര്‍ പ്രമാണം വഹിക്കും. പാണ്ടിമേളത്തിന് പെരുവനം ശങ്കരനാരായണമാരാര്‍ പ്രമാണം വഹിക്കും. തുടര്‍ന്ന് ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിക്കുന്നോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനം കുറിക്കും.

അവസാന ശീവേലിക്ക്
ആയിരങ്ങള്‍

ഇരിങ്ങാലക്കുട: മേടച്ചൂടില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനെയും ഗജവീരന്മാരേയും ആനപ്പുറത്ത് എഴുന്നള്ളിനില്‍ക്കുന്ന സംഗമേശനെയും സാക്ഷിയാക്കി മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ തീര്‍ത്ത പഞ്ചാരിമേളം ആസ്വാദകര്‍ക്ക് സമ്മാനിച്ചത് നാദപ്രപഞ്ചത്തിന്‍റെ പുതിയ താളവട്ടം.

കൊടിപ്പുറത്ത് വിളക്കിന് തുടങ്ങുന്ന ആദ്യ എഴുന്നള്ളിപ്പ് മുതല്‍ പള്ളിവേട്ട ദിവസം രാവിലത്തെ ശീവേലിവരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാനകാഴ്ച കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളില്‍ തീര്‍ക്കുന്ന പഞ്ചാരിമേളത്തിന്‍റെ നാദധാരയാണ്.

രാവിലെ 8.30ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്‍റെ തിടമ്പ് പാറമേക്കാവ് കാശിനാഥന്‍ ശിരസിലേറ്റി. കുലീപിനി തീര്‍ഥക്കരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു.

താളലയ ഗോപുരങ്ങള്‍ കയറിയിറങ്ങിയ ശബ്ദസൗന്ദര്യം മേള പ്രേമികളിലേക്ക് പതഞ്ഞൊഴുകി.

കിഴക്കേ നടപ്പുരയിലും ഗോപുര കവാടത്തിലും പന്തലിലും സന്ധ്യാവേലപ്പന്തലിലും കൂത്തമ്പലത്തിനു ചുറ്റും നിറഞ്ഞ ഭക്തര്‍ അവസാന ശീവേലിയില്‍ ലയിച്ചു.

Tags : Church raid nattuvishesham local news

Recent News

Corehub Up