x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാചകവാതക ക്ഷാമം : ചങ്ങനാശേരിയിലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്


Published: March 12, 2026 07:33 AM IST | Updated: March 12, 2026 07:33 AM IST

ചങ്ങനാശേരി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ചങ്ങനാശേരി താലൂക്കിലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്. താലൂക്കിലെ പത്തോളം ഏജന്‍സികളില്‍നിന്നായി വിവിധ ഹോട്ടലുകള്‍ക്ക് അയ്യായിരത്തോളം വാണിജ്യ സിലിണ്ടറുകളാണ് വിതരണം ചെയ്തിരുന്നത്. വാണിജ്യ സിലിണ്ടറുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ ഏജന്‍സികളും വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 1550 രൂപയ്ക്ക് ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടര്‍ 2400 മുതല്‍ 2600 രൂപവരെ നല്‍കിയാണ് ഹോട്ടലുകള്‍ ഇന്നലെ വാങ്ങിയത്. സിലിണ്ടറുകളുടെ ക്ഷാമവും വിലയില്‍ കുത്തനെയുണ്ടായ വര്‍ധനവും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ കാന്‍റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വാണിജ്യസിലിണ്ടറുകള്‍ നല്‍കാനാണ് പെട്രോളിയം കമ്പനികളുടെ നിര്‍ദേശം. ഇവരുടെ ബുക്കിംഗ് സംബന്ധിച്ച കാര്യങ്ങള്‍ പാചകവാതക ഏന്‍സികള്‍ പെട്രോളിയം കമ്പനിയെ അറിയിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധാരണ ഹോട്ടലുകള്‍ക്ക് ദിനംപ്രതി രണ്ടിനും മൂന്നിനുമിടയില്‍ പാചകവാതക സിലിണ്ടറുകള്‍ വേണ്ടിവരും. ദിനംപ്രതി മൂവായിരം രൂപ അധികമായി നല്‍കിയാണ് മൂന്നു സിലിണ്ടറുകള്‍ സ്വന്തമാക്കുന്നത്. അഞ്ചിലേറേ സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടുത്ത വേനലും നോമ്പുകാലവുമായതിനാല്‍ കച്ചവടം പൊതുവേ കുറഞ്ഞ് ഹോട്ടലുകള്‍ നഷ്ടത്തില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് പാചകവാതക ക്ഷാമം ഹോട്ടല്‍ വ്യാപാരത്തിന് ഇരുട്ടടിയായത്.

ബുക്കിംഗ് 25 ദിവസത്തിനുശേഷം

പാചകവാതക വിതരണത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നിലവില്‍ പ്രതിസന്ധിയുണ്ടായിട്ടില്ല. പാചവാതക ഉപഭോക്താക്കള്‍ക്ക് കെവൈസിയും മസ്റ്ററിംഗും നിര്‍ബന്ധമാക്കിട്ടുണ്ട്. പാചകവാതക ഏജന്‍സി വഴിയോ സ്മാര്‍ട്ട് ഫോണ്‍ വഴി ആധാറുമായി ബന്ധിപ്പിച്ചോ മസ്റ്ററിംഗ് നടത്താനാകും. ഈ വിഷയത്തെക്കുറിച്ച് അറവിവില്ലാത്തവര്‍ക്ക് അവരവരുടെ ഏജന്‍സി ഓഫീസുകളില്‍ നേരിട്ടെത്തി മനസിലാക്കാവുന്നതാണ്.

ഒരു സിലിണ്ടര്‍ കൈപ്പറ്റി 25 ദിവസം കഴിഞ്ഞവര്‍ക്കുമാത്രമേ പാചകവാതകത്തിനായി ബുക്കു ചെയ്യാനാകൂ എന്ന നിബന്ധനയും നിലവില്‍വന്നിട്ടുണ്ട്. അതേസമയം, ബുക്കിംഗ് സെര്‍വറുകളിലും തകരാറുകള്‍ നേരിട്ടതായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍ കിച്ചണ്‍ നേരത്തെ അടയ്ക്കേണ്ടി വരും

ഹോട്ടല്‍ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പാചകവാതക ക്ഷാമം നേരിട്ടത്. കച്ചവടം നന്നേ കുറവാണ്. ദിനംപ്രതി മൂന്നു സിലിണ്ടറുകള്‍ക്ക് ആയിരത്തിലധികം രൂപ അധികം നല്‍കി വാങ്ങേണ്ടി വരുന്നു. ഈ അവസ്ഥയില്‍ കിച്ചണ്‍ നേരത്തേ അടയ്‌ക്കേണ്ടി വരും.

രാജേഷ് ജോസഫ്
ഹോട്ടല്‍ ആര്‍ക്കാലിയ
ചങ്ങനാശേരി

Tags : Local News Nattuvishesham Kottayam

Recent News

Corehub Up