x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷം : ട്രയൽ റൺ നടത്തി


Published: May 31, 2026 01:28 AM IST | Updated: May 31, 2026 01:28 AM IST

ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ് ട്രപതി കോട്ടയത്ത് എത്തുന്നതിനു മുന്നോടിയായി ഇന്നലെ കളക്

കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര സംഘത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗവും ട്രയല്‍ റണ്ണും റിക്രിയേഷനും നടത്തി.

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രയല്‍ റണ്ണും ഉന്നതതലയോഗവും.

പോലീസ് പരേഡ് ഗ്രൗണ്ടു മുതല്‍ മാമ്മന്‍ മാപ്പിള ഹാള്‍ വരെ റോഡിനിരുവശവും ബാരിക്കേഡ് കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്. നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാളില്‍ ഉപരാഷ്‌ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം ഉണ്ടായിരിക്കും.

ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, ഓഡിയന്‍സിന്‍റെ ഇരിപ്പിടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അറേഞ്ച്‌മെന്‍റ്, റിഫ്രഷ്‌മെന്‍റ് ഏരിയ തുടങ്ങിയവ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സമ്മേളനത്തിന്‍റെ ട്രയല്‍ റണ്‍ ഹാളിലും നടത്തി. കേന്ദ്ര സംഘത്തിന്‍റെ ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ദീപിക ജീവനക്കാര്‍ക്കും വോളണ്ടിയേഴ്‌സിനും സമ്മേളത്തിന്‍റെ പ്രത്യേക ചുമതല നല്‍കിയവര്‍ക്കുമായി യോഗം ചേര്‍ന്നു.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാചുമതല നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 800 ലധികം പോലീസുകാര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസറുടെയും ജില്ലാ പോലീസ് ചീഫിന്‍റെയും നേതൃത്വത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പോലീസ് ക്ലബില്‍ അവലോകന യോഗം ചേരുകയും ചെയ്തു.

പ്രവേശനം പാസ് മൂലം

ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പാസുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം.

പങ്കെടുക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം. ബാഗ്, കുട, ഇലക്‌ട്രിക് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടന്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

സമ്മേളനത്തിനു ശേഷം ഉപരാഷ് ട്രപതി കോട്ടയം വിട്ടതിനു ശേഷം മാത്രമേ സമ്മേളന ഹാളില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

ഗതാഗത നിയന്ത്രണം ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍

കോട്ടയം: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി കോട്ടയം നഗരത്തില്‍ വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സമ്മേളനത്തിനു എത്തുന്നവര്‍ ഒന്നിനു മുമ്പായി സമ്മേളന നഗരിയില്‍ എത്തിച്ചേരണം. റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.

വിഐപി വാഹനങ്ങള്‍
വിഐപികളുടെ വാഹനങ്ങള്‍ ജറൂസലെം പള്ളി മൈതാനത്ത് പാര്‍ക്ക് ചെയ്യണം.

പത്ര ഏജന്‍റുമാരുടെ വാഹനങ്ങള്‍

കാറുകളും ഇരുചക്ര വാഹനങ്ങളും ബിസിഎം കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്യണം.

ജനപ്രതിനിധികള്‍, ഡിഎഫ്‌സി അംഗങ്ങള്‍, ദീപിക സ്റ്റാഫ്, മറ്റു വിശിഷ്‌ടാതിഥികള്‍
ഇവരുടെ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍ മൈതാനത്തും ബസേലിയോസ് കോളജ് മൈതാനത്തും പാര്‍ക്ക് ചെയ്യണം.

വലിയ വാഹനങ്ങള്‍

സമ്മേളനത്തിനുള്ള ആളുകളുമായി വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പ്രതിനിധികളെ സമ്മേളന ഹാളിന് സമീപത്ത് ഇറക്കിയശേഷം നാഗമ്പടം പോപ്പ് മൈതാനത്തോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ മാറ്റി പാര്‍ക്ക് ചെയ്യണം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up