പ്രതീകാത്മക ചിത്രം
തുറവൂർ: ചേർത്തലയിൽനിന്നു വളമംഗലം കുത്തിയതോട് വഴി തോപ്പുംപടി വരെ പോയിരുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിയിട്ട് നാലു വർഷം പിന്നിടുന്നു. ദിവസം 21 സർവീസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ പൂർണമായും നിലച്ചു. ചേർത്തലയിൽനിന്നു കളവംകോടം വഴി കാവിൽ -വളമംഗലം കുത്തിയതോട് വഴി തോപ്പുംപടിയിലേ കെഎസ്ആർടിസി ബസും കണിച്ചുകുളങ്ങരയിൽനിന്നു പത്മാക്ഷിക്കവല വഴി വളമംഗലം വഴി തുറവൂരിലേക്കു സ്വകാര്യ ബസുകളുമാണ് സർവീസ് നടത്തിയിരുന്നത്.
ദിവസം 15 സർവീസുകൾ കെഎസ്ആർടിസിയും കണിച്ചുകുളങ്ങരയിൽ നിന്നു തുറവൂർ കുത്തിയതോട് എന്നിവിടങ്ങളിലേക്ക് ആറ് സ്വകാര്യ ബസുകളുമാണ് ഉണ്ടായിരുന്നത്. ചേർത്തലയിൽ നിന്നു കളവംകോടം വഴിമുക്കണ്ണൻ കവലയിൽനിന്നു ദേശീയപാതയിലെത്തി വയലാർ കവല വഴിയുള്ള ബസ് സർവീസുകൾ ഉണ്ട്. എന്നാൽ മുക്കണ്ണംകവലയിൽനിന്നു കാവിൽ വഴി വളമംഗലം വഴി കുത്തിയതോട് വരെയുള്ള പാതയിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത്. കോവിഡിന് മുൻപ് ലാഭകരമായി പോയിരുന്ന ബസ് റൂട്ടാണിത്. കോവിഡിന് ശേഷം ഒന്നൊന്നായി നിർത്തുകയായിരുന്നു.
ബസില്ലാത്തതിനാൽ പത്മാക്ഷിക്കവല, പുത്തൻചന്ത, തുറവൂർ, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽനിന്ന് ഓട്ടോ, ടാക്സി വാഹനങ്ങളിൽ കൂടുതൽ പണം നൽകി പോകേണ്ടി വരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടേറെയാണ്.
ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകി വിദ്യാർഥികൾ
വളമംഗലം പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ ഗോകുലം എസ്എൻജിഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് പ്രവർത്തകർ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം സമർപ്പിച്ചു.
ചേർത്തലയിൽനിന്നു മുക്കണ്ണൻ കവല, കാവിൽ വളമംഗലം എസ്എൻജിഎം വഴി മുൻപ് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Tags : Nattuvishesham DistrictNews