x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓര്‍മ നഷ്‌ടപ്പെട്ട നിലയില്‍ കണ്ടെത്തിയ വയോധികന് മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തില്‍ അഭയം

വെബ് ഡെസ്ക്
Published: September 1, 2026 11:18 PM IST | Updated: September 1, 2026 11:18 PM IST

വയോധികനെ മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ചപ്പോള്‍.

കൊല്ലം: ഓര്‍മക്കുറവും പരസ്പരവിരുദ്ധമായ വിവരങ്ങളും കാരണം സ്വന്തം പേരോ വിലാസമോ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ വ്യക്തമാക്കാന്‍ കഴിയാതിരുന്ന വയോധികനെ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തിച്ചു.
മയ്യനാട് ഗ്രാമപഞ്ചായത്തിലെ ആലുംമൂട് ജംഗ്ഷനില്‍ ഇന്ന് രാവിലെ മുതല്‍ അലഞ്ഞുതിരിഞ്ഞ നിലയിലാണ് വയോധികനെ നാട്ടുകാര്‍ ശ്രദ്ധിച്ചത്. സമീപത്തെ കടകളില്‍ നിന്ന് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വാങ്ങിയശേഷം കൊട്ടിയം ബാബുല്‍ ഖൈര്‍ കൂട്ടായ്മ കമ്മിറ്റി ട്രഷറര്‍ മുസ്തഫയുടെ ബേക്കറി കടയിലെത്തി ഭക്ഷണം ആവശ്യപ്പെടുകയും തുടര്‍ന്ന് ഏറെ നേരം കടയ്ക്ക് പുറത്തിരിക്കുകയും ചെയ്തു.

വയോധികന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മുസ്തഫ, കൊല്ലം കടപ്പാക്കട സിവില്‍ ഡിഫന്‍സ് സേനാംഗമായ ഷിബു റാവുത്തറിനെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ ഷിബു റാവുത്തര്‍, എസ്. മുഹമ്മദ് സുഹൈല്‍ കൊല്ലൂര്‍വിള, നഹാസ് കൊരണ്ടി പള്ളി, ജംഗിഷ് ഖാന്‍, ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി അബ്ദുല്‍ റസാക്ക് എന്നിവര്‍ വയോധികനുമായി സംസാരിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ സ്വന്തം പേര്, സ്വദേശം, കുടുംബാംഗങ്ങള്‍, നിലവിലെ വിലാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

സംസാരത്തിനിടെ പുള്ളിക്കയം, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, പാങ്ങോട് തുടങ്ങിയ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ പരസ്പരവിരുദ്ധമായി പറയുകയായിരുന്നു. ഇതോടെ വിഷയം കൊട്ടിയം പൊലിസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു സജീവനെയും സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെയും അറിയിച്ചു. തുടര്‍ന്ന് കൊട്ടിയം പൊലിസ് സ്റ്റേഷന്‍റെ നിര്‍ദേശപ്രകാരം കൊല്ലം കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്പെക്ടര്‍ എ. നിസാം, പോലീസ് ഓഫീസര്‍ ജെ. പ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി വയോധികനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ തിരിച്ചറിയല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് വയോധികനെ മയ്യനാട് എസ്എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറിന്‍റെ നിര്‍ദേശപ്രകാരം സോഷ്യല്‍ വര്‍ക്കര്‍മാരായ അനന്തു, തോമസ്, സ്റ്റാഫ് നഴ്സ് ജോമിനി എന്നിവര്‍ ചേര്‍ന്ന് വയോധികനെ ഏറ്റെടുത്തു. വയോധികന് ആവശ്യമായ സംരക്ഷണവും പരിചരണവും നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

 

Tags : Nattuvishesham Districtnews Deepikanews Elderly man

Recent News

Corehub Up