തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ച ഏഴുവയസുകാരൻ മകനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ സുമനസുകളുടെ സഹായംതേടി മാതാപിതാക്കൾ. കടുത്ത രോഗാവസ്ഥയിലുള്ള കുഞ്ഞിന്റെ അവയവങ്ങളും ഓരോന്നായി നിശ്ചലമാകുകയാണ്. ജനിച്ചനാൾമുതൽ മകൻ അന്പാടിയുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ് മരോട്ടിച്ചാൽ മേലേടത്ത് എം.എൻ. ബിനുവും ഭാര്യയും. എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ക്വാഡ്രിപ്ലെജിക് സെറിബ്രൽ പാൾസി ബാധിച്ച് വർഷങ്ങളായി ചികിത്സയിലാണ് കുട്ടി.
കാഴ്ചശേഷിയും സംസാരശേഷിയുമില്ല. അടിയന്തരമായി തലയ്ക്കു ശസ്ത്രക്രിയ നടത്തണം. പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവർ. ലോട്ടറിക്കച്ചവടക്കാരനായ വിനുവിനു സ്ഥിരമായി ജോലിക്കുപോകാനോ പണം കണ്ടെത്താനോ കഴിയുന്നില്ല. മരുന്നുകളും നിരന്തര ഫിസിയോതെറാപ്പിയും വഴി കുട്ടിയുടെ നിലയിൽ മാറ്റമുണ്ടാകുമെന്നാണു ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്.
വാടകവീട്ടിലാണ് താമസം. അന്പാടിക്കു രണ്ടു സഹോദരങ്ങളുണ്ട്. അയൽപക്കക്കാരുടെയടക്കം സഹായത്തിലാണ് ഇവർക്കു ഭക്ഷണം നൽകുന്നത്. സഹായങ്ങൾ നൽകേണ്ട ബാങ്ക് അക്കൗണ്ട്- എം.എൻ. ബിനു, കിഴക്കേകോട്ട എസ്ബിഐ, അ ക്കൗണ്ട് നന്പർ: 45280679278. ഐ എഫ്എസ് സി കോഡ്: 000 9121.
Tags : treatment Nattuvishesham district news