x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാറക്കോട് ഭാഗത്ത് പുലി നായയെ കടിച്ചുകൊന്നു


Published: June 23, 2026 01:29 AM IST | Updated: June 23, 2026 01:29 AM IST

മൈലമ്പുള്ളി: ഞാറക്കോട് പുലി വളർത്തുനായയെ കടിച്ചുകൊന്നു. ഞാറക്കോട് എം.വി. തോമസിന്‍റെ നായയെ ഞായറാഴ്ച രാത്രി പുലി കടിച്ചുകൊന്നു. ഇതിനു മുന്പും ഈ ഭാഗത്തു പുലി ഉണ്ടായിരുന്നു. വനംവകുപ്പിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

ആക്രമണകാരിയായ പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോടു ചേർന്നുകിടക്കുന്ന വനമേഖലയിൽ കാടുകയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇറങ്ങിവരുന്നത് നാട്ടുകാർക്കു കാണാൻ കഴിയില്ല. പലപ്പോഴും പകലും രാത്രിയും ഈ കാടുകളിലാണ് കാട്ടാനകളും പുലിയും കടുവയും കാട്ടുപന്നിയുമെല്ലാം കിടക്കുന്നത്.

പകൽപോലും കൃഷിയിടത്തിൽ ഇറങ്ങാനോ റബർ ടാപ്പ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Tags : area Nattuvishesham district news

Recent News

Corehub Up