x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു

വെബ് ഡെസ്ക്
Published: August 11, 2026 03:06 AM IST | Updated: August 11, 2026 03:06 AM IST

പിറവം: കുടുംബ വഴക്കിനെത്തുടർന്ന് നഗരസഭയിലെ വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പതിനാലാം വാർഡിലെ ഇടപ്പിള്ളിച്ചിറ പ്രദേശത്തെ കൗൺസിലറായ ക്രിസ്റ്റി ജോണിനും (32) ഭർത്താവിന്‍റെ മാതാവ് ലിസി (55) ക്കുമാണ് കുത്തേറ്റത്. ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർതൃപിതാവ് മുളക്കുളം നോർത്ത് പുന്നത്തുകുഴിയിൽ ജോയിയെ (57) പോലീസ് പിടികൂടിയിട്ടുണ്ട്.

ക്രിസ്റ്റിക്ക് വയറിന്‍റെ ഭാഗത്ത് നാല് തുന്നിക്കെട്ടലുണ്ട്. ലിസിക്ക് കൈയ്ക്കാണ് കുത്തു കൊണ്ടത്.ഒമ്പത് തുന്നി കെട്ടലാണ് ഉള്ളത്. വീട്ടിൽ കുടുംബ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലിസിയെ കുത്തിയപ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് ക്രിസ്റ്റിക്ക് കുത്തേറ്റത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവമുണ്ടായത്. പെയിന്‍റിംഗ് തൊഴിലാളിയായ ക്രിസ്റ്റിയുടെ ഭർത്താവ് ജോബിഷ് ഇതിനുശേഷമാണ് എത്തുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ക്രിസ്റ്റിയെയും ലിസിയെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags : Nattuvishesham Districtnews Female Councilor

Recent News

Corehub Up