x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല

വെബ് ഡെസ്ക്
Published: July 30, 2026 11:48 PM IST | Updated: July 30, 2026 11:48 PM IST

തെരച്ചില്‍ നടത്തുന്ന മറൈന്‍ എന്‍ഫോഴ്‌മെന്‍റിന്‍റെ ബോട്ട്.

കൊല്ലം : തങ്കശേരിയില്‍ മീന്‍പിടിത്തവള്ളം മുങ്ങി കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്തിയില്ല. മുണ്ടയ്ക്കല്‍ സ്വദേശി റോയിസണി(40)നെയാണ് കാണാതായത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെസ്‌ക്യൂ ടീമും വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ ചെറുകപ്പലും കോസ്റ്റല്‍ പോലീസും ചാമക്കടയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളും സ്‌കൂബ ടീമംഗങ്ങളും ഇന്നലെയും തെരച്ചില്‍ നടത്തി. ബുധനാഴ്ച രാവിലെ 6.45ന് തങ്കശേരി പുലിമുട്ടിനുസമീപമാണ് അപകടമുണ്ടായത്.

വള്ളത്തിലുണ്ടായിരുന്ന മുണ്ടയ്ക്കല്‍ കളീക്കല്‍ കടപ്പുറം ഹര്‍ഷഭവനില്‍ സിറില്‍ (68) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
ബുധനാഴ്ച പുലര്‍ച്ചെയാണ് റോയിസണും സിറിലും അത്ഭുതമാതാവ് എന്ന വള്ളത്തില്‍ തങ്കശേരി ലൈറ്റ്ഹൗസിനു സമീപം മീന്‍പിടിക്കാനായി എത്തിയത്. വലയെറിയുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
കടലില്‍ അകപ്പെട്ട ഇരുവരും മറ്റ് വള്ളക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഉറക്കെ നിലവിളിച്ചു.

മത്സ്യത്തൊഴിലാളികള്‍ മുങ്ങിത്താഴുന്നത് പുലിമുട്ടില്‍ പ്രഭാതസവാരിക്കെത്തിയ തങ്കശേരി ബ്രേക്ക് വാട്ടര്‍ വാക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റിനെയും വിവരമറിയിക്കുകയായിരുന്നു.

മറ്റ് വള്ളക്കാരും ഉടന്‍ സ്ഥലത്തെത്തി സിറിലിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. എന്നാല്‍, വലയില്‍ കാല്‍ കുടുങ്ങിപ്പോയ റോയിസണ്‍ മുങ്ങിപ്പോവുകയായിരുന്നു.

 

Tags : Nattuvishesham Districtnews Fisherman

Recent News

Corehub Up