പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കാലടി, തളിയല്‍, എം.എസ്.കെ നഗര്‍, ശ്രീവരാഹം, കളിപ്പാന്‍കുളം, മ്യൂസിയം, നന്തന്‍കോട് എന്നിവിടങ്ങളിലാണ് തണല്‍മരങ്ങള്‍ വീട്ടിലേക്കും റോഡിലേക്കും ഇലക്ട്രിക് ലൈനിലേക്കും വീണത്.
മണക്കാട് ഭാഗത്താണ് ഏറ്റവും കൂടുതല്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നത്. ഏകദേശം 10 വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയോ വീടുകള്‍ക്കു മുകളിലേക്ക് മരം വീഴുകയോ ചെയ്തിട്ടുണ്ട്. മണക്കാട് കളിപ്പാന്‍കുളം സ്വദേശി രാജലിംഗത്തിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി ഇളകി അടുത്തവീട്ടിലേക്കു മറിഞ്ഞ നിലയിലാണ്. മണക്കാട് പൊയ്യാനിയില്‍ എന്‍.എന്‍.പിള്ളയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
മണക്കാട് ഗവ. സ്കൂളിനു സമീപം കൂറ്റന്‍ തണല്‍മരത്തിന്റെ ചില്ലകള്‍ റോഡിലേക്ക് വീണത് മണിക്കൂറുകള്‍ എടുത്താണ് മുറിച്ചുനീക്കിയത്. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ പ്രേംകുമാര്‍, ബിനോയ് വിശ്വം എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ബിനുമോന്, ഷഹീര്‍, സാജന് സൈമണ്‍, സുജിത്ത് എസ്. കുമാര്‍, പ്രവീണ്‍, വിജിന്, സജന് എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
മരം കടപുഴകി റോഡിലേക്ക് വീണു
നെയ്യാറ്റിന്‍കര: ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയില്‍ ആറാലുംമൂടിനു സമീപം മരം മറിഞ്ഞ് റോഡിലേയ്ക്ക് വീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആറാലുംമൂടിനു സമീപത്തെ പുരയിടത്തിലെ മരം കടപുഴകി റോഡിലേക്ക് വീണത്. റോഡില്‍ കാല്‍നടയാത്രക്കാരോ വാഹനങ്ങളോ ഇല്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വീട് അപകടാവസ്ഥയിൽ
വെള്ളറട: ഗ്രാമപഞ്ചായത്തില്‍ പന്നിമല വാര്ഡിലെകളത്തൂര് അരുണാചലം വീട്ടില്‍ മുരുകന്റെ ഇരുനില വീടിനു സമീപത്തെ കല്ലുകെട്ട് മഴയിൽ തകര്‍ന്നു. വില്ലേജ് അധികൃതര്‍ക്കും ഗ്രാമപഞ്ചായത്തിനും പരാതിനല്‍കിയിട്ടുണ്ട്.വീടിന് സമീപമുളള് കിണറുംഅപകടാവസ്ഥയിലാണ്.
Tags : nattu vishesham Heavy rain and wind capital