മഞ്ചേരി: പൊതുജനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടും ഗതാഗത തടസവും സൃഷ്ടിക്കുന്ന രീതിയില്‍ തെരുവ് കച്ചവടം വ്യാപകമായ സാഹചര്യത്തില്‍ മഞ്ചേരിയിൽ പരിശോധന ശക്തമാക്കി നഗരസഭാ അധികൃതര്‍. നിയമലംഘനത്തിന് 133 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
മഞ്ചേരി സീതിഹാജി ബസ് സ്റ്റാന്‍ഡ് മുതല്‍ അഹമ്മദ് കുരിക്കള്‍ ബസ് ബേ ഷോപ്പിംഗ് കോംപ്ലക്സ് വരെ ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. സാധനങ്ങള്‍ റോഡിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയ വ്യാപാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്കി.
തുറക്കല്‍ ബൈപാസ് റോഡില്‍ അനധികൃതമായി കച്ചവടം നടത്തിയിരുന്ന നാല് സ്ഥാപനങ്ങള്‍ക്കെതിരേയും നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും തടസരഹിതവുമായി ഫുട്പാത്തും റോഡും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അനധികൃത തെരുവ് കച്ചവടവും ഫുട്പാത്ത് കയ്യേറ്റവും നടത്തുന്നവര്‍ക്കെതിരേ വരുംദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറഅബ്ദുൾ മജീദ്, നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് എന്നിവര്‍ അറിയിച്ചു.