x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണനേട്ടങ്ങളുമായി എല്‍ഡിഎഫ്; അഴിമതി ഉയര്‍ത്തി യുഡിഎഫും എന്‍ഡിഎയും


Published: April 2, 2026 06:40 AM IST | Updated: April 2, 2026 06:40 AM IST

കൊല്ലം : പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച "വോട്ടും വാക്കും' സംവാദ പരിപാടി രാഷ്ട്രീയ മുന്നണികളുടെ വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായി. പ്രസ് ക്ലബ് പ്രസിഡന്‍റ് ് ഡി. ജയകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ അഴിമതിയും സാമ്പത്തിക തകര്‍ച്ചയും ജനവിരുദ്ധ നയങ്ങളും ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്ന് യുഡിഎഫും എന്‍ഡിഎയും വാദിച്ചു.
പത്തു വര്‍ഷം ട്രഷറി പൂട്ടാത്ത, പ്രതിസന്ധികളില്ലാത്ത കാലഘട്ടമായിരുന്നുവെന്നും വര്‍ഗീയ കലാപങ്ങളില്ലാത്ത സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും സിപിഎം ജില്ലാ സെക്രട്ടറി സുദേവന്‍ അവകാശപ്പെട്ടു.

കൊലപാതക കേസുകളില്‍ പ്രതികളെ വേഗത്തില്‍ പിടികൂടിയതും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി നല്‍കിയതും ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കിയതും പ്രളയാനന്തര പുനര്‍നിര്‍മാണവും എല്‍ഡിഎഫിന്‍റെ ജനസ്വാധീനം വര്‍ധിപ്പിക്കുമെന്നും മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ വിജയം ആവര്‍ത്തിക്കുമെന്നും ജാതി-മത ശക്തികള്‍ക്ക് ഭരണത്തില്‍ ഇടപെടാന്‍ അവസരം നല്‍കാതെ ലൈഫ് പദ്ധതിയും പട്ടയ വിതരണവും അരിപ്പ ഭൂസമര പരിഹാരവും അടക്കം സമസ്ത മേഖലയിലും മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതായി സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി സാം കെ. ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് കേരളത്തെ തള്ളിയിട്ട സര്‍ക്കാരിനെ താഴെയിറക്കാനാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് ് പി. രാജേന്ദ്ര പ്രസാദ് തിരിച്ചടിച്ചു. കോവിഡ് കാലത്ത് പോലും കോടികളുടെ അഴിമതി നടന്നുവെന്നും പിആര്‍ വര്‍ക്കിനും പരസ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മോഹന്‍ലാലിന്‍റെ പരിപാടിക്കായി 11.7 കോടി രൂപ ധൂര്‍ത്തടിച്ചുവെന്നും ആശാ വര്‍ക്കര്‍മാരുടെ സമരം ക്രൂരമായി നേരിട്ടുവെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, ആരോഗ്യമേഖല തകര്‍ന്നുവെന്നും ആയിരം ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കിയെന്നും പരിഹസിച്ചു.

നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇന്ദിര ഗ്യാരന്‍റി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക തകര്‍ച്ചയും പിന്‍വാതില്‍ നിയമനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് പി. പ്രശാന്ത് സംസാരിച്ചത്. ദേശീയപാത വികസനം കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടമാണെന്നും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച സിപിഎം നേതാക്കള്‍ ജയിലില്‍ പോയെന്നും രണ്ട് മുന്നണികളും മാറിമാറി വരുന്നത് നാടിന് അപകടമാണെന്നും പ്രശാന്ത് പറഞ്ഞു.

ഭരണഘടനയും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണെന്നും കേരളം വയോജന സംസ്ഥാനമായി മാറുന്നുവെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ സലാം ആരോപിച്ചു. സിപിഎം ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിയെന്നും ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നല്‍കുന്നതില്‍ പോലും സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ പിആര്‍ വര്‍ക്കിലൂടെയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നതെന്നും പാരമ്പര്യ വ്യവസായ മേഖല തകര്‍ന്നടിയുകയാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കെ.എസ്. വേണുഗോപാല്‍ പറഞ്ഞു. ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ചതി കാണിച്ചുവെന്നും സഹകരണ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുമായാണ് സഖ്യമെന്നും ബിജെപി-സിപിഎം ഡീല്‍ വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങില്‍ ജില്ലാ നിര്‍വാഹക സമിതി അംഗം എ.കെ.എം. ഹുസൈന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് എം. മഹേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up