കൊടുങ്ങല്ലൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഓപറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മദ്യവില്പന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി.
അഴീക്കോട് ലൈറ്റ്ഹൗസ് തേവാലിൽ സ്മിജു (42)വാണ് പിടിയിലായത്. തീരദേശമേഖലയിൽ വ്യാപകമായി മദ്യക്കച്ചവടം നടത്തുന്നതായുള്ള പരാതിയിൽ സ്മിജു എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മുൻപും മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് എക്സൈസിലും പോലീസിലും ഇയാൾക്കെതിരേ കേസുകളുണ്ട്.
സ്മിജുവിന്റെ ഫോൺ പരിശോധിച്ചതിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായും എക്സൈസ് കണ്ടെത്തി. ഇൻസ്പെക്ടർ ജി. കിഷോർ, വനിത സിവിൽ എക്സൈസ് ഓഫീസർ എ.എസ്. സുധ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനായക്, കെ.എം. സിജാദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ചിഞ്ചു പോൾ, എം.പി. ജിതിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സുനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : nattu vishesham One person arrested