x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എണ്ണപ്പാറ മലയാറ്റുകരയിൽ പുലിയെ കണ്ടതായി നാട്ടുകാർ


Published: July 9, 2026 01:12 AM IST | Updated: July 9, 2026 01:12 AM IST

എണ്ണപ്പാറ: മലയാറ്റുകര ഉന്നതിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. കർഷകനായ ജോസാണ് രാവിലെ പത്രമെടുക്കാൻ പോകുമ്പോൾ മലയാറ്റുകരയിലെ റബർ തോട്ടത്തിൽ ആദ്യമായി പുലിയെ കണ്ടത്. സമീപവാസിയായ മടയനും അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ പുലിയെ കണ്ടതായി പറയുന്നു.

തുടർന്ന് മരുതോം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബുവിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും അമ്പലത്തറ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റടയാളങ്ങളോ കണ്ടെത്താനായില്ല. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

രാവിലെ റബർ ടാപ്പിംഗിനു പോകുന്നവർ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്നും രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ മറ്റു ജീവികളുടെയോ കരച്ചിൽ കേട്ടാൽ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.

Tags : Nattuvisesham District News

Recent News

Corehub Up