x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഞ്ചകൃഷിക്കൊരുങ്ങി മാനന്തവാടിയിലെ പാടശേഖരങ്ങള്‍


Published: June 23, 2026 08:00 AM IST | Updated: June 23, 2026 08:00 AM IST

മാനന്തവാടി: നഞ്ചകൃഷിക്കായി നിലമൊരുക്കുന്ന തിരക്കിലാണ് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിലെ കര്‍ഷകര്‍.

ട്രാക്ടറും ട്രില്ലറും ഇറക്കിയാണ് വയലുകള്‍ ഉഴുതുമറിക്കുന്നത്. ഒരാഴ്ച മുമ്പ് മുതല്‍ നിലമൊരുക്കല്‍ ആരംഭിച്ചിരുന്നു. ഇനിയും ഒട്ടേറെ വയലുകള്‍ ഒരുക്കാനുള്ളതിനാല്‍ കര്‍ഷകത്തൊഴിലാളികളും തിരക്കിലാണ്. മാനന്തവാടിയിലെ വിശാലമായ പാടശേഖരങ്ങളായ വേമം, കൊയിലേരി, ആറാട്ടുതറ എന്നിവിടങ്ങളിലെല്ലാം നിലമൊരുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്.

നിലം ഉഴുമറിക്കുമ്പോള്‍ കൊറ്റികള്‍ കൂട്ടംകൂടി ഇര തേടുന്നതും മനോഹര കാഴ്ചയാണ്. ആയിരം കണ്ണി, ആതിര, പവിഴം, കുള്ളന്‍ ആതിര, ഉമ തുടങ്ങിയ വിത്തിനങ്ങള്‍ കര്‍ഷകര്‍ കൃഷിക്കുപയോഗിക്കുന്നുണ്ട്. ചെലവേറിയതിനാല്‍ ഞാറു പറിച്ചു നടന്നതിന് പകരം നേരിട്ടുള്ള വിത പിന്തുടരുന്നവരുമുണ്ട്. ലാഭനഷ്ടങ്ങള്‍ നോക്കാതെ മുടങ്ങാതെ എല്ലാ വര്‍ഷവും കൃഷിയിറക്കുന്നവരാണ് ഈ ഭാഗങ്ങളിലെ നെല്‍കര്‍ഷകര്‍. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ വയലുകളെല്ലാം കൃഷിക്ക് പൂര്‍ണമായും ഒരുങ്ങും.

Tags : nattu vishesham Paddy fields Mananthavadi

Recent News

Corehub Up