മലയിൻകീഴ്: വാട്ട്സാപ്പിൽ വീഡിയോ പോസ്റ്റിട്ടശേഷം റസ്റ്ററന്റ് ഉടമ ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസ് പാലാഴി വീട്ടിൽ പ്രദീപാ(44)ണ് ഞായറാഴ്ച രാത്രി. 9.30നും തിങ്കളാഴ്ച രാവിലെ 3.30നും ഇടക്ക് വാട്സ്ആപ്പിൽ വീഡിയോ പോസ്റ്റിട്ടശേഷം വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹൂക്കിൽ പ്ലാസ്റ്റിക് കയറിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ എട്ടു വർഷത്തോളമായി തച്ചോട്ടുകാവ് -മങ്കാട്ട്കടവ് റോഡിൽ തച്ചോട്ട് എന്നപേരിൽ റസ്റ്ററന്റ് നടത്തിവരികയായിരുന്നു പ്രദീപ്. പ്രദീപിന്റെ ആദ്യവിവാഹം വേർപിരിഞ്ഞശേഷം ഹോട്ടലിനു സമീപത്തെ സ്ത്രീയെ വിവാഹം ചെയ്തു കഴിയുകയായിരുന്നു ആമച്ചൽ സ്വദേശിയായ പ്രദീപ്. സാമ്പത്തിക ബാധ്യതയും കുടുംബ വിഷയങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീഡിയോയിൽ ഉള്ളത്.
അധ്വാനിച്ചുണ്ടാക്കിയ ഒരുകോടിയോളം രൂപ പാഴായതായും തന്റെ സ്വർണാഭരണവും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടതായും പ്രദീപ് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വൻ സാമ്പത്തിക ബാധ്യയുണ്ടെന്നും പിതാവിനോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ചു ചെറിയ കുറിപ്പുകളും പ്രദീപ് എഴുതിവച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഈഴക്കോട് വീട്ടിലും ഹോട്ടലിലും പൊതുദർശനത്തിനുവച്ചശേഷം ആമച്ചൽ കുടും ബവീട്ടിലെത്തിച്ചു സംസ്കരിച്ചു.
Tags : nattu vishesham Restaurant owner suicide