x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സുമേഷ് അച്യുതന്‍റെ നിരാഹാരസമരം


Published: April 9, 2026 06:09 AM IST | Updated: April 9, 2026 06:09 AM IST

വണ്ടിത്താവളം: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതന്‍റെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി.

2018 ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്നറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയും അന്നത്തെ ജലസേചനമന്ത്രിയും നിലവിൽ എംഎൽഎയുമായ മാത്യു ടി. തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തിയത്. പുറത്തുവന്നിരിക്കുന്നത് വ്യാജ ശബ്ദരേഖയാണെങ്കിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ആരോപണ വിധേയർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയും പരാതി നൽകാൻ തയാറാകണമെന്നു സുമേഷ് അച്യുതൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിത്താവളത്ത് രാവിലെ ഒന്പതിനു മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി ഷാൾ അണിയിച്ചതോടെയാണ് നിരാഹാര സമരത്തിനു തുടക്കമായത്.

വൈകുന്നേരം അഞ്ചുവരെയായിരുന്നു സമരം. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. ശിവദാസ്, ശ്രീജിത്ത് തത്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.

Tags : nattu vishesham Sumesh Achuthan's strike

Recent News

Corehub Up