പെരിങ്ങര തൈപറന്പിൽ ഗിരിജയുടെ വീടിനോടു ചേർന്ന പുകപ്പുരയിലും തൊഴുത്തിലും പടർന്ന തീ അണയ്ക്കാനുള്ള ഫയർഫോഴ്സ് ശ്രമം.
പെരിങ്ങര: തൈപറമ്പിൽ ഗിരിജയുടെ വീടിനോടു ചേർന്ന പുകപ്പുരയും തൊഴുത്തും കത്തി നശിച്ചു. തിരുവല്ല ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് വാഹനങ്ങളിൽ എത്തി തീഅണച്ചു. ഏകദേശം 15 വർഷം പഴക്കമുള്ള കെട്ടിടമായിരുന്നു.
ഉള്ളിലുണ്ടായിരുന്ന തടി ഉരുപ്പടികളും കത്തി നശിച്ചു. ഒരു ഗ്യാസ് സിലിണ്ടർ കത്തുന്ന തീയിൽ നിന്നും സുരക്ഷിതമായി മാറ്റി. ഏകദേശം നാലു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
പുളി ഉണക്കാൻ വേണ്ടിയാണ് പുകപ്പുര നിലവിൽ സ്ഥാപിച്ചിരുന്നത്. ഫയർസ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ കെ. കെ. ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ. സതീഷ് കുമാർ, ഓഫീസർമാർ എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.