x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും

വെബ് ഡെസ്ക്
Published: July 13, 2026 01:59 AM IST | Updated: July 13, 2026 01:59 AM IST

smart Anganwadi

കാസര്‍ഗോഡ്: ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് കെട്ടിടങ്ങള്‍ നിര്‍മിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെട്ടിടനിര്‍മാണപ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍മാണം നടത്തുന്ന നിര്‍മിതി കേന്ദ്രത്തിനും തദ്ദേശസ്വയംഭരണ വകുപ്പിനും ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി.

കെട്ടിടങ്ങളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് വനിതാ ശിശുവികസന ഓഫീസര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്‍റുമാര്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ നിര്‍മാണത്തിലുള്ള അങ്കണവാടികളുടെ നിര്‍മാണം വരും മാസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ആകെ 58 അങ്കണവാടികളാണ് നിര്‍മാണത്തിലുള്ളത്. ഇതില്‍ 11 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളത് 47 എണ്ണം. ഇതില്‍ പകുതിയോളം കെട്ടിടങ്ങളുടെ പണി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുന്നതിനാണ് യോഗം നിര്‍ദേശം നല്‍കിയത്. ബാക്കിയുള്ളവ ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കും. ബാക്കിയുള്ള 47 കെട്ടിടങ്ങളില്‍ 42 എണ്ണത്തിന്‍റെ നിര്‍മാണചുമതല നിര്‍മിതി കേന്ദ്രത്തിനും അഞ്ചെണ്ണത്തിന്‍റെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തിനുമാണ്. അങ്കണവാടികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകണം. സ്വന്തമായി ഭൂമി ഇല്ലാത്ത അങ്കണവാടികള്‍ക്ക് ആവശ്യമായ റവന്യുഭൂമി കണ്ടെത്തി നല്‍കിയാല്‍ അനുമതി നല്‍കും. സ്വന്തമായി ഭൂമിയില്ലാത്ത അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ മുന്നോട്ടുവരണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, കാസര്‍ഗോഡ് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജംല റാണി, ജില്ലാനിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Tags :

Recent News

Corehub Up