x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സദാ ഹരിതാഭമീ പാടശേഖരം...

ഗിരീഷ് പരുത്തിമഠം
Published: January 20, 2026 06:34 AM IST | Updated: January 20, 2026 06:34 AM IST

നെയ്യാറ്റിന്‍കര: നോക്കെത്താ ദൂരത്തോളം പച്ചനിറം ചാലിച്ച വിസ്തൃത പാടശേഖരം. രണ്ടാം വിള നെല്‍കൃഷിയില്‍ കതിരുകളുടെ സാന്നിധ്യം. വിവിധ നെല്ലിനങ്ങളാല്‍ സമൃദ്ധമായ കീഴമ്മാകം പാടശേഖരം ചെങ്കല്‍ പഞ്ചായത്തിന്‍റെ അഭിമാന കൃഷിയിടമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വിശാലമായ നെല്‍പ്പാടമാണ് കീഴമ്മാകം.

22 ഹെക്ടറിലേറെ വിസ്തീര്‍ണത്തിലുള്ള പാടശേഖരത്തില്‍ നല്ലൊരു ശതമാനവും നെല്ല് കൃഷി ചെയ്തിരിക്കുന്നു. നാടന്‍ നെല്ലും ഉമ, ജയ, ജ്യോതി മുതലായ നെല്ലിനങ്ങളും ഹൈബ്രിഡ് ഇനവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അടുത്ത മാസം മുതല്‍ കൊയ്ത്ത് ആരംഭിക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു. പഞ്ചായത്തിലെ നൂറോളം കര്‍ഷകര്‍ സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത വയലുകളിലുമായാണു കൃഷി ചെയ്തിരിക്കുന്നത്.

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും കൃഷിയില്‍നിന്നു മാറിനില്‍ക്കാന്‍ മനസ് അനുവദിക്കാത്തതാണ് ഈ കര്‍ഷകരെ നിലനിര്‍ത്തുന്നത്. വിത്തു പാകിയത് പരന്പരാഗത രീതിയിലാണ്. എന്നാല്‍ കൊയ്യുന്നതു യന്ത്രസഹായത്തോടെയായിരിക്കും. തൊഴിലാളികളെ കിട്ടാനില്ല എന്നതു മാത്രമല്ല, കൂലിയും ഒരുപരിധി വരെ യന്ത്രങ്ങളെ ആശ്രയിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു.

കൊയ്ത്തു യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതാണ് പതിവ്. നെല്ല് സപ്ലൈകോയിലും മറ്റും നല്‍കുന്നതിനു പുറമേ സ്വകാര്യ ആവശ്യങ്ങള്‍ക്കും കര്‍ഷകര്‍ ഉപയോഗിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ കൃഷിയോട് ആഭിമുഖ്യമുള്ള മുതിര്‍ന്ന തലമുറയിലെ പ്രതിനിധികള്‍ വരെയുള്ളവര്‍ക്കു പ്രിയപ്പെട്ടതാണ് കീഴമ്മാകത്തെ പാടശേഖരം. കിലോമീറ്ററുകള്‍ക്കപ്പുറത്തെ വിദ്യാലയങ്ങളില്‍നിന്നു പോലും വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം കീഴമ്മാകത്തെ കൃഷിക്കാഴ്ചകള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ എത്താറുണ്ട്. തങ്ങളുടെ കാര്‍ഷികാനുഭവങ്ങളും കൃഷി രീതികളുമെല്ലാം ഈ സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കൃഷിക്കാരും സദാ സന്നദ്ധരാണ്.

Tags : nattu vishesham evergreen paddy field

Recent News

Corehub Up