x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാന കൃഷിനശിപ്പിച്ചു


Published: June 23, 2026 12:52 AM IST | Updated: June 23, 2026 12:52 AM IST

ചാലക്കുടി: മലയോരമേഖല ഉൾപ്പെടുന്ന മൂന്ന് പഞ്ചായത്തുകളിൽ വർഷങ്ങളായി വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇന്നലെ വെളുപ്പിന് സഹോദരന്മാരായ പൊറായി ദേവസിക്കുട്ടി, വർഗീസ്, ബെന്നി എന്നിവരുടെ കൃഷിയിടത്തിൽ കമ്പിവേലി പൊളിച്ചുകടന്ന കാട്ടാനകൾ കൃഷിനശിപ്പിച്ചു.

രണ്ട് തെങ്ങുകളും ഏഴ് കവുങ്ങുകളും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം വെട്ടിക്കുഴിയിൽ പുലി കോഴിക്കൂട്ടിൽകടന്ന് കോഴികളെ കൊന്നുതിന്നു. പുലിയും കാട്ടാനയും എത്തിയ സ്ഥലങ്ങൾ അകലെയുളള കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയിലാണ്. സ്റ്റേഷൻപരിധി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ഇന്നും നിലനിൽക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനുള്ള ഫെൻസിംഗ് നിർമാണജോലികൾ തടസപ്പെട്ടിരിക്കുകയാണ്.

ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തികരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : crops Nattuvishesham district news

Recent News

Corehub Up