പാലാ: സിവില്‍ സ്റ്റേഷന് ഭാഗത്തെ നാൽക്കവലയിൽ ദിശാബോര്ഡില്ലാത്തത് യാത്രക്കാരെ വട്ടംചുറ്റിക്കുന്നു. രാത്രി കാലങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പകൽ വഴിചോദിച്ച് പോകാമെന്നിരിക്കേ രാത്രിയിൽ പലപ്പോഴും റോഡിൽ ആളുണ്ടാകാറില്ല. നാൽക്കവലയിൽ സ്ഥാപിച്ചിരുന്ന ബോർഡ് വാഹനമിടിച്ച് തകർന്നിട്ട് രണ്ടു മാസമായെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല.
കോട്ടയം റൂട്ടിൽനിന്ന് അരുണാപുരം ബൈപാസിലൂടെ പുത്തന്‍പള്ളിക്കുന്ന് വലിയ ഇറക്കം വഴി വരുന്ന വാഹനങ്ങളും തൊടുപുഴ, ഉഴവൂര്‍, രാമപുരം എന്നീ റോഡുകളില്‍നിന്നു വരുന്ന വാഹനങ്ങളും നാൽക്കവലയിൽ എത്തിയാണ് തിരിഞ്ഞു പോകുന്നത്. ഇവിടെ അടിയന്തരമായി റൗണ്ടാനയും ദിശബോര്ഡും നിർമിക്കണമെന്ന് പൗരാവകാശ സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോയി കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സിറിയക് ജയിംസ്, ടി.കെ. ശശിധരന്, എ.സി. മനോജ്, കെ.എസ്. അജി, പി.കെ. ജയമോന് എന്നിവര്‍ പ്രസംഗിച്ചു.