x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരില്‍ ആഞ്ഞടിച്ച് ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 11 പേര്‍, എക്‌സൈസ് സജീവമല്ലെന്ന് പരാതി

ജിസ്യ പാലോറാൻ
Published: June 8, 2026 05:59 PM IST | Updated: June 8, 2026 06:00 PM IST

കൊച്ചി: പെരുമ്പാവൂരില്‍ ആഞ്ഞടിച്ച് ഓപ്പറേഷന്‍ തൂഫാന്‍. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലായുള്ള പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി മിന്നല്‍ പരിശോധന നടത്തി വരികയാണ് പോലീസ്. ഡോഗ് സ്‌ക്വാഡിനെ അടക്കം വിന്യസിച്ചു കൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇന്ന് വൈകിട്ട് വരെയുള്ള പരിശോധനയ്ക്കിടെ പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം രൂപീകരിച്ച സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായാണ് 11 പേരെ പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 35 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെയും പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോലീസ് സജീവമാണെങ്കിലും എക്‌സൈസ് വകുപ്പ് നിസഹരണം തുടരുകയാണ് എന്നാണ് അധ്യാപകനും പെരുമ്പാവൂരിലെ ലഹരി വിരുദ്ധ പോരാട്ടം സംഘടന കണ്‍വീനറുമായ കെ.എ. നൗഷാദ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പെരുമ്പാവൂരിലെ കാര്യങ്ങള്‍ പറയാനായി കാണാനിരിക്കവെയാണ് ഓപ്പറേഷന്‍ തൂഫാനിലൂടെ പോലീസ് പ്രദേശത്തെ ലഹരിമുക്തമാക്കി കൊണ്ടിരിക്കുന്നത്.

പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവുമാണ് നടന്നിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോളേജ് വിദ്യാര്‍ഥികള്‍ എത്തി മയക്കുമരുന്ന് വാങ്ങുന്നത് പതിവായി മാറിയിരുന്നു. അന്ന് പോലീസ് പരിശോധനകളും ഉണ്ടായിരുന്നില്ല. ലഹരിയുമായി ഒരാളെ പിടിച്ചാലും അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്യും.

അതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഷെരീഫ് പുല്ലാട്ട് എന്ന പ്രവര്‍ത്തകന്‍ അഞ്ചു ദിവസം ജയിലില്‍ കിടന്നു. പിന്നാലെ എസ്പി ചര്‍ച്ചയ്ക്ക് വിളിച്ചു. പോലീസിന്റെയും എക്‌സൈസിന്റെയും ഭാഗത്തു നിന്നും വീഴ്ചകളുണ്ടെന്ന് നാട്ടുകാര്‍ ബോധ്യപ്പെടുത്തിയതോടെ പ്രദേശത്ത് 24 മണിക്കൂറും പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

ആ ഉറപ്പ് ഇതുവരെ പാലിച്ചിട്ടുണ്ട് എന്നാണ് നൗഷാദ് പറയുന്നത്. ഭായ് കോളനിയിലെ 70 ശതമാനത്തോളം മയക്കുമരുന്ന് കച്ചവടം കുറഞ്ഞു. അനധകൃത താമസക്കാരായ അന്യസംസ്ഥാനക്കാര്‍ അവിടെ നിന്നും പോയി. എങ്കിലും പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് പെരുമ്പാവൂര്‍ ടൗണിലെ നിത്യക്കാഴ്ചയാണ്. അതുപോലെ തന്നെ പെണ്‍വാണിഭവും. ഇതില്‍ ഒരു വിഭാഗം നാട്ടുകാരുടെ വലിയ പിന്തുണയുമുണ്ട്. ലോഡ്ജ് ഉടമകളും അന്യസംസ്ഥാനക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും വലിയ വാടകയാണ് അവരില്‍ നിന്നും വാങ്ങുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് റെയ്ഡ് പെരുമ്പാവൂരില്‍ തുടരുകയാണ്. എന്നാല്‍ എക്‌സൈസ് അത്ര സജീവമല്ല പെരുമ്പാവൂരില്‍. വേണ്ടത്ര സ്റ്റാഫ് ഇല്ല. എല്ലാ ഞായറാഴ്ച പെരുമ്പാവൂര്‍ മയക്കുമരുന്നിന്റെ ഒരു ഹബ്ബ് ആയി മാറും. കുറച്ച് നാളുകള്‍ മുമ്പ് ഒരു കെട്ടിടത്തില്‍ നിന്നും ഞങ്ങള്‍ 45 ഓളം ചാക്ക് ഹാന്‍സ് പിടിച്ചു. നിരന്തരം എക്‌സൈസിനെ വിളിച്ചിട്ടും അവര്‍ വന്നില്ല. എന്നാല്‍ പോലീസ് എത്തി. എക്‌സൈസിന് ആകെ മയക്കുമരുന്ന്, നാര്‍കോട്ടിക് കേസുകള്‍ നോക്കിയാല്‍ മതി. എന്നാല്‍ പോലീസിന് ഒരുപാട് കേസുകള്‍ നോക്കാനുണ്ട്. എങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും എക്‌സൈസ് ഒന്നും ചെയ്യുന്നില്ല എന്നാണ് നൗഷാദിന്റെ പരാതി.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദധിപ്പിക്കണമെന്നും സജീവമാക്കണമെന്നും എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസിനെ വിളിച്ചാല്‍ ഒന്നുകില്‍ വണ്ടി ഉണ്ടാവില്ല, അല്ലെങ്കില്‍ സ്റ്റാഫ് ഉണ്ടാവില്ല. പോലീസിനെ രാത്രി രണ്ടു മണിക്ക് വിളിച്ചാലും അവര്‍ വരും. പെരുമ്പാവൂരിലെ ഓട്ടോ തൊഴിലാളികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. മയക്കുമരുന്നാണ് കൊണ്ടുവരുന്നതെന്ന് മനസിലായാല്‍ അവര്‍ ഞങ്ങളെ വിളിക്കുകയും വിവരം കൈമാറുകയും ചെയ്യും. അത് പോലീസിന് നല്‍കുകയും ചെയ്യുമെന്ന് നൗഷാദ് വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മിഷണര്‍ക്കും സേഫ് പെരുമ്പാവൂര്‍ എന്ന ആശയം മുന്‍ നിര്‍ത്തി ആയിരക്കണക്കിന് മെയിലുകള്‍ ഒരേ സമയം നല്‍കിയിരുന്നു. അതിന്റെ പരിണിത ഫലമായാണ് പോലീസിന്റെ ശക്തമായ പരിശോധന വന്നത്. പെരുമ്പാവൂരിലെ മയക്കുമരുന്ന് വിപണിയെ പിടിച്ചു നിര്‍ത്താന്‍ അന്നത്തെ പരാതി പ്രളയം കൊണ്ട് സാധിച്ചു. എന്നാല്‍ എക്‌സൈസില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചിട്ടില്ല. കുന്നത്തുനാട് താലൂക്കിന്റെ എക്‌സൈസ് ഓഫീസിനാണ് പെരുമ്പാവൂരിന്റെ ചുമതല. 60 ഓളം സ്റ്റാഫ് അവിടെ വേണമെങ്കിലും 30 ഓളം സ്റ്റാഫ് മാത്രമാണ് അവിടെയു്ളത് എന്നാണ് നൗഷാദ് പറയുന്നത്.

നമ്മുടെ മക്കള്‍ അതിലേക്ക് പോയപ്പോഴാണ് നമ്മള്‍ ഉണര്‍ന്നത്. 17-18 വയസുള്ള ആണ്‍കുട്ടികളാണ് അവിടെ ലഹരി വാങ്ങാനെത്തുന്നു. അവരുടെ ഫോണ്‍ പരിശോധിപ്പോള്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളാണ് കണ്ടത്. 16-17 വയസുള്ള പെണ്‍കുട്ടികള്‍ മയക്കമരുന്ന് വാങ്ങിക്കാന്‍ വേണ്ടി പൈസ അയച്ചു കൊടുത്തിരിക്കുന്നു. കാക്കനാടുള്ള ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു. അവര്‍ക്ക് പെണ്‍കുട്ടികള്‍ ലഹരി വാങ്ങാനായി കാശ് അയച്ചു കൊടുത്തിരിക്കുകയാണ്. അതോടെയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിയതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പെരുമ്പാവൂരില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നവരുടെ വീഡിയോ പോലീസിന് കൈമാറിയവരില്‍ ഒരാളാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഇതിനെതിരെ നടപടി എടുത്തതോടെ ഓപ്പറേഷന്‍ തൂഫാനും പോലീസിനും ആശംസകളുമായി താരം രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ കാണിച്ച പ്രതിബദ്ധതയ്ക്ക് സേനയ്ക്കും നടപടി എടുത്ത ഹാര്‍ദിക് മീണയ്ക്കും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്.

Tags : operation thoofan ganja arrest perumbavoor

Recent News

Corehub Up