x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരന്തമേഖലയില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം: ബിജെപി

വെബ് ഡെസ്ക്
Published: August 6, 2026 11:05 PM IST | Updated: August 6, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുള്‍പൊട്ടലും പ്രകൃതിദുരന്തങ്ങള്‍ മാത്രമല്ല, സര്‍ക്കാരിന്‍റെ ഗുരുതരമായ അനാസ്ഥയുടെയും മുന്‍കരുതല്‍ നടപടികളുടെ അഭാവത്തിന്‍റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് ജി. ലിജിന്‍ലാലും ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി കാലാകാലങ്ങളില്‍ ഭരിച്ച സംസ്ഥാന സര്‍ക്കാര്‍ എന്തു പഠനമാണ് നടത്തിയത്. ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയദുരന്തങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കാലവര്‍ഷമുന്നൊരുക്കമായി ദുരന്തമേഖലയില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കണം. 2018ലെ മഹാപ്രളയത്തിനുശേഷം ജില്ലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 138 കുടുംബങ്ങളെ കണ്ടെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

‌ തലനാട് പഞ്ചായത്തില്‍ ഒരു വര്‍ഷംതന്നെ പലതവണ വെള്ളം കയറുന്ന 40-ലധികം വീടുകള്‍ ഇന്നും അതേദുരിതാവസ്ഥയിലാണ്. ഈ കുടുംബങ്ങളെയും സംസ്ഥാനത്തെ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷോണ്‍ ജോര്‍ജും ജി. ലിജിന്‍ലാലും പറഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews BJP

Recent News

Corehub Up