പീറ്റർ
ആലപ്പുഴ: സ്വന്തം വള്ളമായ സെന്റ് തെരേസാസിൽ മത്സ്യബന്ധനത്തിന് പോയി മീൻ പിടിച്ചശേഷം തിരികെ വരുമ്പോൾ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണാണ് ആലപ്പുഴ വാടയ്ക്കൽ തയ്യിൽ ടി.എ. പീറ്റർ (കോശി-65) ഇന്നലെ മരണപ്പെടുന്നത്. 2018 പ്രളയകാലത്ത് സ്വന്തം നിലയിൽ വള്ളവുമായി മക്കളോടൊത്ത് ജീവൻരക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിപ്പുറപ്പെട്ടയാളാണ് പീറ്റർ. ചെങ്ങന്നൂരിൽ നിരവധി ജീവനുകൾ പീറ്ററിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി
യിരുന്നു.
അന്ന് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പീറ്ററെ അന്നത്തെ ജില്ലാ കളക്ടർ വീട്ടിലെത്തി ആദരിച്ചിരുന്നു. ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ പീറ്ററെ ഒപ്പമുള്ളവർ ഉടനെതന്നെ കരക്കെത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: മേരി പീറ്റർ. മക്കൾ: ആൻഡ്രൂസ് പീറ്റർ (യു.കെ), സിൽവസ്റ്റർ പീറ്റർ. മരുമക്കൾ: റേയ്ച്ചൽ ആൻഡ്രൂസ്, മേരി ജയിൻ സിൽവസ്റ്റർ. സംസ്കാരം പിന്നീട്.