x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിയശേഷം മദ്യം മോഷ്ടിച്ചവർ പിടിയിൽ

വെബ് ഡെസ്ക്
Published: August 19, 2026 12:46 AM IST | Updated: August 19, 2026 12:46 AM IST

അറസ്റ്റിലായ പ്രതികൾ


ഫോർട്ട്: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മദ്യം കവർന്ന രണ്ടംഗസംഘത്തെ ഫോർട്ട് പോലീസ് പിടികൂടി.

പേട്ട പെരുന്താന്നി സുഭാഷ് നഗർ പടിഞ്ഞാറ്റിൽ വീട്ടിൽ ആദിത്യ (25), മുട്ടത്തറ വലിയതുറ ഫ്രണ്ട്സ് റോഡ് കുരിശടി വീട്ടിൽനിന്നു പേട്ട പെരുന്താന്നി എജിആർഎ റസി. അസോസിയേഷൻ എൻഎസ്എസ് കരയോഗത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സായി റാം (33) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 16 വൈകുന്നേരം അഞ്ചുമണിയോടെയായിരു ന്നു സംഭവം. കിഴക്കേക്കോട്ട പവർ ഹൗസ് റോഡിലുള്ള ബീവറേജ് ഔട്ട്‌ലെറ്റിനുമുന്നിൽ വെസ്റ്റ് ബംഗാൾ സ്വദേശി തവൻ ദാസ് (40) ആണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹം കരകുളം മുല്ലശ്ശേരിക്കുസമീപം വാടകയ്ക്ക് താമസിച്ചു വരികയാണ്. സംഭവദിവസം ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നിലെത്തിയ തവൻദാസിന്‍റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പ്രതികൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞതോടെ പ്രതികളിൽ ഒരാൾ കൈവശമിരുന്ന പേനാക്കത്തി ഉപയോഗിച്ച് തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ നെഞ്ചിനു ഗുരുതര പരിക്കേറ്റ തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ സുഹൃത്തുക്കളാണ്. മദ്യപാനികളായ ഇവർ ബിവറേജിൽ എത്തുന്നവരെ ആക്രമിച്ചു മദ്യം കൈകലാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സ്ഥലത്തെത്തിയത്. യിൽ

Tags : migrant worker NattuVishasham DistrictNews

Recent News

Corehub Up