x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉദ്ഘാടനംകഴിഞ്ഞ് മൂന്നുവര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം തുറന്നില്ല

വെബ് ഡെസ്ക്
Published: July 7, 2026 01:43 AM IST | Updated: July 7, 2026 01:43 AM IST

പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്ന പടിയൂര്‍ ആരോഗ്യകേന്ദ്രം.

പടിയൂര്‍: ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പടിയൂര്‍ പഞ്ചായത്തില്‍ നിര്‍മിച്ച ആരോഗ്യകേന്ദ്രം ഉദ്ഘാടനംകഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഇന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ദൂരസ്ഥലത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പടിയൂരിലെ പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയുമായിരുന്ന ആലുക്കത്തറ വിശ്വംഭരന്‍റെ സ്മരണാര്‍ഥം മകന്‍ സബീഷ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മിച്ചത്. പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ കാടുകയറി നശിക്കുന്ന നിലയിലാണ്. മുന്‍ എംഎല്‍എ അരുണന്‍ മാസ്റ്ററുടെ 2019 - 20 ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മാണം 2022ല്‍ ആരംഭിച്ചത്.

ഒരുവര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടും തുടര്‍നടപടികള്‍ നടക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ലെന്നാണ് ആരോപണം. നിലവില്‍ ഹോമിയോ ആശുപത്രി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വാടകയിനത്തില്‍ പഞ്ചായത്തിന് പ്രതിമാസം വലിയ സാമ്പത്തികബാധ്യത നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ്.

പടിയൂരിലും സമീപ പ്രദേശങ്ങളും ഉള്‍പ്പടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകേണ്ട ആരോഗ്യകേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങാതെ കിടക്കുന്നത്. അടിയന്തിര ചികിത്സയ്ക്കും സാധാരണ ആരോഗ്യപരിശോധനകള്‍ക്കുമായി ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. വയോധികര്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം വൈകുന്നതിനെതിരേ നിരവധിതവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പും ബന്ധപ്പെട്ട ജനപ്രതിനിധികളും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags : Health Centre Nattuvishesham District News

Recent News

Corehub Up