x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത അണ്ടർ പാസിംഗിലൂടെയുള്ള യാത്ര ദുരിതം, അപകടം


Published: May 24, 2026 07:14 AM IST | Updated: May 24, 2026 07:14 AM IST


പള്ളിവളവ്: മതിലകം ഫെറി റോഡില്‍ നിര്‍ദിഷ്ട ദേശീയപാത 66 മതിലകം ബൈപാസ് മേല്‍പാലത്തിനടിയിലെ റോഡിൽ കുഴിയും ചളിക്കുളവും.
കനോലി കനാല്‍ ഭാഗത്തെ പ്രദേശവാസികള്‍ മതിലകം ഭഗത്തേക്ക് പോകാനുള്ള റോഡാണ് പഴയ ഫെറി റോഡ്. മാത്രമല്ല റോഡിനോട് ചേര്‍ന്ന് മേല്‍പാലത്തിനടിയില്‍ നിന്ന് മണ്ണെടുത്തതോടെ മഴ കനത്തപ്പോള്‍ ആ ഭാഗം വെള്ളം കെട്ടികിടക്കുകയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴാറുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞു.
മഴ ശക്തിയാകുന്നതോടെ ഇവിടുത്തെ സ്ഥിതി ഇനിയും മോശമാകും എന്നതിൽ സംശയമില്ല. ഈ ഭാഗത്തു തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു വരുന്നതായി യാത്രക്കാർ പറയുന്നു. ചെളിയുള്ളതു കൊണ്ട് തന്നെ നാട്ടുകാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണിവിടെയുള്ളത്.
തെരുവ് നായ ആക്രമിക്കാൻ വന്നാൽ പോലും കാൽനട യാത്രക്കാർക്കു ഓടിരക്ഷപ്പെടുവാനോ, ബൈക്ക് യാത്രക്കാർക്കു വേഗത്തിൽ ഓടിച്ചു പോക്കാകുവാനോ കഴിയാത്ത അവസ്ഥയാണ്.
വാഹന അപകടങ്ങൾ ഒഴിവാക്കുവാൻ എത്രയും പെട്ടെന്ന് പ്രസ്തുത റോഡിലെ ശോചനീയാവസ്ഥക്കും തെരുവ് നായ ശല്യത്തിനും പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളും കരാര്‍ കമ്പനിയും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : nattu vishesham Traveling through national highway

Recent News

Corehub Up