ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയില്‍
കോതമംഗലം: ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവർക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി കാറും പ്രതികളെയും പ്രാരംഭ അന്വേഷണത്തി നു ശേഷം തുടര്‍നടപടിക്കായി നേര്യമംഗലം റേയ്ഞ്ചിലെ വാളറ സ്റ്റേഷനിലേക്ക് ഇന്നലെ രാവിലെ കൈമാറി.
ശനിയാഴ്ച രാത്രി ഇരുമ്പുപാലത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്. ഒരു കൊമ്പാണ് പ്രതികളുടെ പക്കൽ ഉണ്ടായിരുന്നത്. കൊമ്പിന് ഏതാനും വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. പ്രതികള്‍ക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരുന്നു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേര്യമംഗലം റേയ്ഞ്ച് ഓഫീസര്‍ കെ.എസ്. ഷഹനാസ്, വാളറ ഡെപ്യൂട്ടി റേയ്ഞ്ചര്‍ കെ.സി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം.