തൃശൂർ: കേരളവും തമിഴ്നാടും തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ്കുമാർ. ടൂറിസത്തിന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള ഇരു സംസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് കേരളം- തമിഴ്നാട് കന്പൈൻഡ് ടൂറിസം സർക്യൂട്ട് പദ്ധതി ആവിഷ്കരിക്കും.
കേരളത്തിലെ ഓണം, തൃശൂർ പൂരം, വള്ളംകളികൾ, തമിഴ്നാട്ടിലെ പൊങ്കൽ, ജെല്ലിക്കെട്ട്, ഉത്സവാഘോഷങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി ഫെസ്റ്റിവൽ കലണ്ടർ തയാറാക്കും.
ലോക സഞ്ചാരികൾക്കു മുന്നിൽ ദക്ഷിണേന്ത്യയുടെ വിരുന്നായി ഫെസ്റ്റിവൽ ടൂറിസത്തെ മാറ്റണമെന്നും രാജേഷ്കുമാർ പറഞ്ഞു. തൃശൂർ ഡിസിസി ഓഫീസിലെത്തിയ മന്ത്രിയെ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് സ്വീകരിച്ചു. നേതാക്കളായ എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, കെ.കെ. ബാബു, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, ബൈജു വർഗീസ് എന്നിവരും പങ്കെടുത്തു.
Tags : nattu vishesham Kerala-Tamil Nadu tourism cooperation