പുതുക്കാട്: ദേശീയപാതയിലെ ആമ്പല്ലൂർ മേൽപാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.15 മിനിറ്റിനുശേഷം ട്രയൽ റൺ അവസാനിപ്പിച്ച് റോഡ് അടച്ചു.
മേൽപാലത്തിന്റെ അവസാനഘട്ട നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തീകരിച്ചു മേൽപാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
ജൂൺമാസത്തിൽ മേൽപാലത്തിന്റെ നിർമാണം തീർക്കുമെന്നാണ് കരാർകമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഒരുഭാഗത്തെ ഇരുപാതയിലും ടാറിംഗ് പൂർത്തീകരിക്കേണ്ടതുണ്ട്. മേൽപാലം തുറക്കുന്നതിനുമുന്പ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ തത്കാലികമായെങ്കിലും വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തിയതെന്നു കരുതുന്നു.