x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹരിപ്പാട്ട് കോടികളുടെ തിമിംഗലഛർദി പിടികൂടി; പ്രതികൾക്കായി തിരച്ചിൽ


Published: June 23, 2026 12:21 AM IST | Updated: June 23, 2026 12:21 AM IST

ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഹരിപ്പാട്ടുനിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗലഛർദി (അംബർഗ്രിസ്) പിടികൂടി. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലെ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നൽകിയ പ്രാഥമിക വിവരം.

സംഭവത്തിനുശേഷം ഒളിവിൽ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കേസായതിനാൽ തുടർനടപടികൾക്കായി പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക.
പള്ളിപ്പാട് രവീന്ദ്രന്‍റെ വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പോലീസ് നടത്തിയ യാദൃച്ഛിക പരിശോധനയിലാണ് ഈ പദാർഥശേഖരം കണ്ടെത്തിയത്. പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായു കടക്കാത്ത രീതിയിൽ അതീവ ഭദ്രമായി ചുറ്റിയ അഞ്ച് വലിയ പൊതികളുടെ രൂപത്തിലാണ് ഇത് സൂക്ഷിച്ചിരുന്നത്.

പിടിച്ചെടുത്ത 44 കിലോഗ്രാം പദാർഥത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇത് യഥാർത്ഥ അംബർഗ്രിസ് തന്നെയാണോ എന്ന് കെമിക്കൽ ലാബ് പരിശോധനയ്ക്കു ശേഷമേ വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

ഭർത്താവിന്‍റെയും സുഹൃത്തിന്‍റെയും നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് വീട്ടിലുണ്ടായിരുന്ന യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന് വനംവകുപ്പും പോലീസും അന്വേഷിക്കും. കൃത്യമായ പങ്കാളിത്തം തെളിഞ്ഞാൽ മാത്രമേ ഇവരെ കേസിൽ പ്രതിചേർക്കൂ. നിലവിൽ ഒളിവിൽ പോയ നിതീഷ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബു, എസ്ഐ നൗഷാദ്, ഷാഡോ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അന്വേഷണസംഘത്തിൽ എഎസ്ഐ ഷിഹാബ്, പ്രൊബേഷൻ സ്ഐ ദേവരാജൻ, രേഖ, ഡാൻസാഫ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

Tags : demanding Nattuvishesham district news

Recent News

Corehub Up